സൂററ്റ്: പ്രമുഖ ഗാന്ധിയന്‍ നാരായണ്‍ ദേശായി അന്തരിച്ചു. 91 വയസ്സായിരുന്നു. ഇന്നു വെളുപ്പിന് 4.20 ന് വേഡ്ചിയിലെ താമസസ്ഥലത്തായിരുന്നു അന്ത്യം. സംസ്കാരം ഇന്നു ഉച്ചയ്ക്ക് രണ്ടിന് നടക്കും. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകനായ നാരായണ്‍ ദേശായി സബര്‍മതി ആശ്രമത്തിലാണ് വളര്‍ന്നത്. ഇരുപതോളം വര്‍ഷം ഗാന്ധിജിയോടൊപ്പം സബര്‍മതിയിലും സേവാഗ്രാമിലുമായി അദ്ദേഹം ചിലവഴിച്ചിട്ടുണ്ട്.
ആചാര്യ വിനോബഭാവെയുടെ കൂടെ ഭൂദാന പ്രസ്ഥാനത്തിലും, ജയപ്രകാശ് നാരായണനോടൊപ്പം ശാന്തിസേന, തരുണ്‍ ഗാന്ധിസേന തുടങ്ങിയ പ്രസ്ഥാനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഗുജറാത്തി, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലായി അന്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള നാരായണ്‍ ദേശായി ജ്ഞാനപീഠം, മൂര്‍ത്തി ദേവി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
ഗുജറാത്ത് സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന അദ്ദേഹം മഹാത്മജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാന്‍സലര്‍ സ്ഥാനവും വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: