സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ വ്യക്തി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന വാര്‍ത്ത കണ്ടു. (ജന്മഭൂമി 7.3.15). ഒന്നാംസ്ഥാനത്തുള്ളത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണെന്നും വാര്‍ത്തയിലുണ്ട്.
തീര്‍ച്ചയായും നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത്. മോദിജിയെ അറിയാന്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ വരുന്നു എന്നതിനര്‍ത്ഥം അദ്ദേഹം കൂടുതല്‍ ജനകീയനാകുന്നു എന്നതിന്റെ തെളിവാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ ഒബാമയെക്കാളും മുന്നിലാണ് മോദി എന്ന് മറ്റൊരു രീതിയില്‍ വിശകലനം ചെയ്താല്‍ നമുക്ക് മനസിലാകും. അമേരിക്കയില്‍ ഏതാണ്ട് നൂറ് ശതമാനം ആളുകളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഭാരതത്തില്‍ ഇത് 20 ശതമാനംപോലുമുണ്ടോ എന്ന് സംശയമാണ്. ഭാരതീയര്‍ 100 ശതമാനം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ മോദിയെ കൂടുതലറിയാന്‍ ഇപ്പോഴുള്ളതിന്റെ അഞ്ചിരട്ടിയെങ്കിലും ഉണ്ടാവുമായിരുന്നു എന്ന് കണക്കാക്കാം. അങ്ങനെയെങ്കില്‍ മോദി, ഒബാമക്ക് എത്രയോ മുകളിലെത്തുമായിരുന്നു.
ഭാരതത്തിന് കിട്ടിയ രത്നമാണ് മോദി. വാജ്പേയി റോഡുവികസനത്തിനും ഗ്രാമവികസനത്തിനും മുന്‍തൂക്കം നല്കി ഭരണം നിര്‍വഹിച്ചു. മോദി അതിനോടൊപ്പം റെയിലിനും വ്യവസായത്തിനും കൂടി മുന്‍ഗണന നല്കുന്നു. സഹിക്കവയ്യാതെ പ്രതിപക്ഷം ഓരിയിടുന്നു എന്നുമാത്രം.
രാമചന്ദ്രന് പാണ്ടിക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: