ന്യൂദല്‍ഹി: അരവിന്ദ് കേജ്രിവാളിന്റെ ഉടമസ്ഥതയിലുള്ള ആം ആദ്മി പാര്‍ട്ടിയെ കുഴപ്പത്തിലാക്കി വീണ്ടും സിഡി. മതാടിസ്ഥാനത്തില്‍ സീറ്റ് വിതരണം നടത്തിയെന്ന് വെളിപ്പെടുത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുമായി ഒത്തുകളിച്ചതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നത് ഉണ്ടാക്കിയ വിവാദം അടങ്ങും മുന്‍പാണ് അടുത്ത ശബ്ദരേഖ.
ആപ്പിന്റെ ന്യൂനപക്ഷ വിഭാഗം കണ്‍വീനര്‍ ഷാഹിദ് ആസാദാണ് ശബ്ദരേഖ പുറത്തുവിട്ടത്. മുസഌം സമുദായാംഗങ്ങള്‍ക്ക് സീറ്റ് നിഷേധിച്ചെന്നാണ് പരാതി. ശബ്ദരേഖയില്‍ തെറ്റായി ഒന്നുമില്ലെന്നും സര്‍ക്കാര്‍ രൂപീകരിക്കാനാണ് തെരഞ്ഞെടുപ്പ്, അല്ലാതെ ഭഗവത്ഗീതയ്ക്ക് വേണ്ടിയല്ലെന്നും ആപ്പിന്റെ മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസ് പറയുന്നു.സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ കെജ്രിവാള് സമീപിച്ചെന്ന ആരോപണം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
അതേസമയം ആപ്പിലെ പ്രശ്നങ്ങള്‍ പാര്‍ട്ടി വളരുമ്പോഴുള്ള പ്രശ്നങ്ങളാണെന്നാണ് പ്രമുഖ നേതാവ് ആശുതോഷിന്റെ വിശദീകരണം. ശിശു വളര്‍ന്ന് കുട്ടിയായി, മുതിര്‍ന്നവനായി മാറുമ്പോള്‍ ഉള്ള പ്രശ്നം. ആം ആദ്മിയിലെ പ്രശ്നങ്ങളെ നിസാരവല്‍ക്കരിച്ച് ആശുതോഷ് തുടരുന്നു.
അതിനിടെ തന്നെ കേജ്രിവാളിന്റെ ആള്ക്കാര് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് കാട്ടി മുന്‍ ആപ്പ് എംഎല്‍എ രാജേഷ് ഗാര്‍ഗ് രംഗത്തു വന്നിട്ടുണ്ട്.
ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കി താന്‍ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേജ്രിവാള് മുന്‍പ് നീക്കം നടത്തിയിരുന്നതായി ഗാര്‍ഗ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഗാര്‍ഗിനു നേരെ ഭീഷണി. അജ്ഞാത നമ്പറില്‍ നിന്നാണ് തന്നെ പലകുറി വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഗാര്‍ഗ് പറഞ്ഞു. ഭീഷണികളെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: