ന്യൂദല്‍ഹി: മഹാത്മാ ഗാന്ധി ബ്രിട്ടീഷ് ഏജന്റായിരുന്നുവെന്ന സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശത്തെ അപലപിച്ച് രാജ്യസഭ പ്രമേയം പാസാക്കി. ശൂന്യവേളയില്‍ പ്രതിപക്ഷ എം.പിമാരാണ് വിഷയം ഉന്നയിച്ചത്. കട്ജുവിനെതിരെ നടപടി വേണമെന്നും ചില എം.പിമാര്‍ ആവശ്യപ്പെട്ടു.
ഗാന്ധിജി ബ്രിട്ടീഷ് ഏജന്റായിരുന്നുവെന്നത് കൂടാതെ സ്വാതന്ത്ര്യത്തിന് വേണ്ടി ധീരസമരം നയിച്ച നേതാജി സുഭാഷ് ചന്ദ്രബോസ് ജപ്പാന്കാരനുമാണെന്ന പരാമര്‍ശം അനുചിതമാണെന്നും സഭ ഒന്നടങ്കം അപലപിക്കുന്നതായും ചെയര്മാന് ഹമീദ് അന്‍സാരി പറഞ്ഞു.
അംഗങ്ങളുടെ പ്രതിഷേധത്തില്‍ താനും പങ്കുചേരുന്നതായി രാജ്യസഭയില്‍ സര്‍ക്കാരിനെ നയിക്കുന്ന മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത വ്യക്തിത്വമാണ് ഗാന്ധിജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം മനോഭാവമുള്ളവര്‍ സുപ്രീംകോടതി ജഡ്ജി പദവിയിലെത്തുന്ന സാഹചര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: