മുംബയ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ് പ്രവര്ത്തകന് നല്കിയ മാനനഷ്ടക്കേസ് തള്ളാനാവില്ലെന്ന് മുംബയ് ഹൈക്കോടതി വ്യക്തമാക്കി. ഏതാനും ആഴ്ചകളിലെ ഒളിജീവിതം കഴിഞ്ഞ് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്ന രാഹുലിന് കനത്തയടിയാണ് കോടതി വിധി.
ആര്‍എസ്എസിനെ ഗാന്ധിജിയുടെ കൊലയാളികള്‍ എന്ന് രാഹുല്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ അധിക്ഷേപിച്ചത് ചോദ്യം ചെയ്ത് നല്കിയ മാനനഷ്ടക്കേസില്‍ ജസ്റ്റീസ് തഹിലിയാനിയുടേതാണ് ഉത്തരവ്. ഭീവണ്ടിയിലെ മജിസ്ട്രേറ്റ് കോടതിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷ് കുന്തേ നല്കിയ മാനഷ്ടക്കേസ് തള്ളണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിന് സോണാലില് നടന്ന പരിപാടിയിലാണ് രാഹുല്‍ ആര്‍എസ്എസിനെ അധിക്ഷേപിച്ചത്. പ്രസംഗം വഴി ആര്‍എസ്എസിനെ കരിതേക്കാനാണ് രാഹുല്‍ മുതിര്‍ന്നത്. പരാതിയില്‍ രാജേഷ് ചൂണ്ടിക്കാട്ടി.
പരാതിയെത്തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി രാഹുലിന് സമന്‍സ് അയച്ചിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജാകുന്നതില് നിന്ന് തന്നെ ഒഴിവാക്കണം, പരാതി തള്ളണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
പരാതി ഗൂഡോദ്ദേശത്തോടെയുള്ളതാണെന്നും അതിനാല്‍ തള്ളണമെന്നുമാണ് രാഹുലിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.രാഹുലിനെതിരെ ക്രിമിനല്‍ നടപടി എടുത്തത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.
ഈ വാദത്തെ എതിര്‍ത്ത പ്രോസിക്യൂഷന് മജിസ്ട്രേറ്റ് കോടതിയില്‍ വാദം തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ ഉന്നയിക്കാമെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കോടതി രാഹുലിന്റെ പരാതി തള്ളി.സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന് സമയം ലഭിക്കാന്‍ വേണ്ടി മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യവും ഹൈക്കോടതി തള്ളിയിട്ടുണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: