ന്യൂദല്‍ഹി: ഭാരതം മാനഭംഗങ്ങളുടെ രാജ്യമാണെന്നു പറഞ്ഞ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജര്‍മ്മനിയില്‍ വിലക്ക്.ബയോകെമിസ്ട്രി വിദ്യാര്‍ഥിക്ക് പിഎച്ച്ഡിക്കുള്ള അവസരമാണ് പ്രൊഫ. ആനറ്റ് ജി ബക്ക് സിക്കിന്ജര് നിഷേധിച്ചത്. ജര്‍മ്മനിയിലെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള സര്‍വ്വകലാശാലയിലാണ് ഇന്േറണ്ഷിപ്പിനുള്ള അപേക്ഷ തള്ളിയത്.
സഹപാഠിയാണ് വിദ്യാര്‍ഥിയും പ്രൊഫസറളും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തുവിട്ടത്. ലെയ്പ്സിഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് സിക്കിന്ജര്. ഭാരതം മാനഭംഗങ്ങളുടെ നാടാണെന്ന ധാരണയാണ് പുറത്തുപരന്നിരിക്കുന്നത്.ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പിഎച്ച്ഡിയ്ക്കുള്ള അപേക്ഷയാണ് സിക്കിന്ജര് തള്ളിയത്.
ഭാരതത്തില്‍ നിന്നുള്ള പുരുഷ അതിഥികളെയും ട്രെയിനികളെയും ഡോക്ടറേറ്റിന് പഠിക്കുന്നവരെയും , അവിടുത്തെ മാനഭംഗപ്രശ്നം കാരണം , ഞാന്‍ സ്വീകരിക്കാറില്ല. വിദ്യാര്‍ഥിയുടെ അപേക്ഷ നിരസിച്ച് പ്രൊഫസര്‍ പറയുന്നു. ബയോകെമിസ്ട്രിയുടേയും ബയോ ഓര്‍ഗാനിക് കെമിസ്ട്രിയുടേയും പ്രൊഫസറാണ് സിക്കിന്ജര്.വിദ്യാര്‍ഥിയുടേയും സഹപാഠിയുടേയും പേര് പുറത്തു വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: