കണ്ണൂര്‍/പാനൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി കോടതിയില്‍ ജില്ലാ ജഡ്ജ് വി.ഷെര്‍സി മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സി പി എം ഉന്നത നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
സിപിഎം ലോക്കല്‍,ബ്രാഞ്ച് അംഗങ്ങള്‍ കൊലപാതകത്തില്‍ പങ്കെടുത്തതായും ,കൊല നടത്താന്‍ വന്‍ ഗൂഢാലോചന നടന്നതായും കുറ്റപത്രത്തിലുണ്ട്. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതി വിക്രമനെ അറസ്റ്റു ചെയ്തിട്ട് ആറു മാസം തികയാന്‍ ഒരു ദിവസം ബാക്കിയിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തിയതിനാല്‍ ആറു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്നതിനാലാണ് ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ മുഖ്യപ്രതി വിക്രമന്, മറ്റ് രണ്ട് പ്രതികളായ പ്രകാശന്, പ്രഭാകരന് എന്നിവര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആയിരത്തോളം പേജ് വരുന്നതാണ് ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രം.
കേസില്‍ ആകെ 19 പ്രതികളെയാണ് െ്രെകംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നത്. ഇവരെ മുഴുവന്‍ സി.ബി.ഐ അറസ്റ്റു ചെയ്യുകയും ചെയ്തു. പ്രതികളെല്ലാവരും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 235 സാക്ഷികളുടെ പട്ടികയും സി.ബി.ഐ സമര്‍പ്പിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ആയുധങ്ങളും വാഹനങ്ങളും ഉള്‍പ്പെടെ 60 ഓളം തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി.
2014 സെപ്തംബര്‍ ഒന്നിനാണ് കതിരൂര്‍ ഡയമണ്ട് മുക്കില്‍ വച്ച് മനോജിനെ(42) ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കതിരൂര്‍ ഡയമണ്ട് മുക്കില്‍ സുഹൃത്തിനൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാനിന് നേരെ ബോംബെറിഞ്ഞു ഭീതിപരത്തിയ ശേഷമായിരുന്നു ആക്രമണം.
രാഷ്ട്രീയ കൊലക്കേസുകളില്‍ ആദ്യമായി യു.എ.പി.എ ചുമത്തിയ കേസായിരുന്നു മനോജ് വധക്കേസ്. സാധാരണ പ്രതികള്‍ പിടിയിലായി മൂന്ന് മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കും.
ശിവപുരം സ്വദേശി തരിപ്പ പ്രഭാകരന്, കോട്ടയം പൊയിലിലെ സുജിത്ത്, കതിരൂരിലെ അണ്ടന്‍ വിനോദ്, ദേശാഭിമാനി ജീവനക്കാരന് കടമ്പേരിയിലെ കരിങ്കയം കൃഷ്ണന്, നമ്പിടി ജിതേഷ്,ചപ്ര പ്രകാശന്,ഷിബിന്‍, അച്ചാര്‍ സുജിത്ത്, റിജുവെന്ന റിജേഷ്, സിപിഎം തോലമ്പ്ര ബ്രാഞ്ച് സെക്രട്ടറി സിനില്‍, വിജേഷ്, പാട്യം ലോക്കല്‍ കമ്മിറ്റിയംഗം രാമചന്ദ്രനെന്ന മുച്ചിറിയന്‍ രാമന്,മുത്തുവെന്ന വിജേഷ്, ജോര്‍ജ്ജ് എന്ന വിജേഷ്,മനോജ്, ഷാബിത്ത്, കൂത്തുപറമ്പ് പഴയ നിരത്ത് സ്വദേശി നിത്തുവെന്ന നിജിത്ത് ,സിറാജ്,റഹീം എന്നിവരാണ് പ്രതികള്‍.
മനോജിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം കൊല നടന്ന പ്രദേശത്തിന് സമീപത്തെ പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതും വിക്രമന് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതും.
ഗൂഢാലോചന കൂടി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈ. എസ്.പി ഹരി ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
കേസിന്റെ ഗൂഡാലോചനയുള്പ്പെടെയുളള കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഇതു സംബന്ധിച്ച കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പിന്നീട് സി.ബി.ഐ കോടതിയിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: