കേരള രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ കൈവിടാതെ ആദര്‍ശം മുറുകെപ്പിടിച്ച് മുന്നേറിയ അപൂര്‍വം നേതാക്കളില്‍ ശക്തനായിരുന്നു ജി. കാര്‍ത്തികേയനെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥി- യുവജന രാഷ്ട്രീയത്തിന് പുത്തന്‍ ഉണര്‍വു സൃഷ്ടിച്ച കാര്ത്തികേയന് ജനപ്രിയനാകുന്നത് കഠിനപ്രയത്നവും വിനയവുംകൊണ്ടാണ്. ആരേയും തന്നിലാകര്ഷിക്കാനുള്ള കാര്‍ത്തികേയന്റെ വ്യക്തിത്വം ഒന്നുവേറെതന്നെയാണ്. നിയമസഭാംഗം, മന്ത്രി, സ്പീക്കര്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച കാര്‍ത്തികേയന്റെ നഷ്ടം സംസ്ഥാനത്തിന് വലിയ വിടവാണ് സൃഷ്ടിച്ചതെന്ന് കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: