കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ നൈജീരിയന്‍ പൗരന് ഒക്കാവോ ചിക്കോസി കോളിന്‍സിനെ കൊച്ചി സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. ഇയാളെ 19 വരെ റിമാന്‍ഡ് ചെയ്തു. രേഷ്മ രംഗസ്വാമിക്ക് റെയില്‍വെ സ്റ്റേഷനില്‍ 10 ഗ്രാമില്‍ താഴെ കൊക്കെയ്ന്‍ കൈമാറിയതായി ഒക്കാവെ കോളിന്‍സ് സമ്മതിച്ചു.
കഴിഞ്ഞ ദിവസമാണ് ഗോവന്‍ പോലീസിന്റെ സഹായത്തോടെ കേരള പോലീസ് നോര്‍ത്ത് ഗോവയില്‍ നിന്ന് കോളിന്‍സിനെ പിടികൂടിയത്. എന്നാല്‍ നൈജീരിയന്‍ പൗരന് ഒക്കാവോ ഷിഗോസി കോളിന്‍സ് (29) എയ്ഡ്സ് രോഗിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതായി പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും വെളിപ്പെടുത്തിയിട്ടുണ്ട്. കൊച്ചി കൊക്കെയ്ന്‍ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഗോവയില്‍ വച്ചാണ് ഒക്കാവോയെ അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോള്‍ ഏഴ് നൈജീരിയന്‍ സ്വദേശികളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: