ന്യൂദല്‍ഹി: ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് ബിബിസി. ബിബിസിയെ ഭീഷണിപ്പെടുത്തി ഇന്ത്യ എന്ന പേരിലാണ് ഇതേപ്പറ്റിയുള്ള ബിബിസി ലേഖനം.
ഇന്ത്യ നിരോധനങ്ങളുടെ രാജ്യമാണെന്നും സിനിമ, പുസ്തകങ്ങള്‍, ബീഫ് തുടങ്ങി ഇന്ത്യ നിരോധിക്കുന്ന വസ്തുക്കളുടെ പട്ടിക നീളുകയാണെന്ന് ലേഖനത്തില്‍ പറയുന്നു.
ന്യൂസ് ചാനലുകള്‍ തമ്മിലുള്ള മത്സരമാണ് നിരോധനത്തിന് ഇടയാക്കിയത്.ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാന്‍ ഒരു ദേശീയ ചാനലിന് അവസര്‍ കിട്ടിയതില്‍ വിരോധമുള്ള മറ്റൊരു ചാനലാണ് പ്രശ്നം വഷളാക്കിയത്.
വിലക്കുണ്ടായിട്ടും ഡോക്യുമെന്റി സംപ്രേഷണം ചെയ്ത ബിബിസിക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും എന്ത് നടപടി എന്ന് വ്യക്തമല്ലെന്ന് ബിബിസി പറയുന്നു.
തിഹാര്‍ ജയിലിലല്‍ കഴിയുന്ന തടവുകാരനെ അഭിമുഖം ചെയ്യുക എന്ന മിക്കവര്ക്കുംഅപ്രാപ്യമായ കാര്യം ചെയ്യാന്‍ ബിബിസിക്ക് കഴിഞ്ഞതാണ് ഇന്ത്യയില്‍ പലരേയും ചൊടിപ്പിച്ചിരികികുന്നതെന്ന വിമര്‍ശനവും ലേഖനത്തിലുണ്ട്. കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ പ്രയത്നത്തിക്കുന്ന ഇന്ത്യ , പ്രതിച്ഛായയെ ഭയന്നാണ് ഡോക്യുമെന്ററിയെ എതിര്‍ക്കുന്നതെന്നും ബിബിസി ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: