ന്യൂദല്‍ഹി: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരായ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിഷ്പക്ഷത ചോദ്യം ചെയ്ത് ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്പഴകന് സുപ്രീംകോടതിയെ സമീപിച്ചു. ജയലളിതക്കെതിരായുള്ള അനധികൃത സ്വത്ത് സമ്പാദനകേസിലാണിത്. ഡി എം കെ യുടെ അപേക്ഷയി ല്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും.
സ്വത്ത് സമ്പാദന കേസിനെതിരെ ജയലളിതയും മറ്റു മൂന്നുപേരും ജനുവരിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ സ്പെഷ്യല്‍ ബഞ്ചിന് അപേക്ഷകള്‍ സമര്‍പ്പിക്കുകയും വാദം കേള്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ദൈനംദിന വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തുവിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബഞ്ച് ഉത്തരവിട്ടിരുന്നു.
കഴിഞ്ഞവര്‍ഷം സപ്തംബര്‍ 27 നാണ് വിചാരണക്കോടതി ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്. ഒക്ടോബര്‍ 17 നാണ് സുപ്രീംകോടതി ഉപാധികളോടെ ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 18 മുതല്‍ മൂന്നു മാസത്തിനുളളില്‍ ഇവരുടെ അപേക്ഷയിന്മേല് വാദം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.
ജയലളിതയ്ക്കും മറ്റു മൂന്നു പേര്‍ക്കുമെതിരെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 100 കോടിയുടെ പിഴയും നാലുവര്‍ഷം തടവുമാണ് ജയലളിതയ്ക്ക് വിധിച്ചത്. മറ്റുള്ളവര്‍ 10 കോടി വീതം പിഴയുമടയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: