കോട്ടയം: മതേതരത്വവും മതസൗഹാര്‍ദ്ദവും ഹിന്ദുസമൂഹത്തെ മതപരിവര്‍ത്തനത്തിന് വിധേയമാക്കാനുള്ള ഉപാധിയാക്കി മതന്യൂനപക്ഷങ്ങള്‍ മാറ്റുന്നതായി ആക്ഷേപം. മതപരിവര്‍ത്തനത്തെ സംബന്ധിച്ച് അടുത്തിടെയുണ്ടാകുന്ന ചര്‍ച്ചകളും ആക്ഷേപങ്ങളും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഹിന്ദുമതത്തില്‍പ്പെട്ടവരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നത് മതേതര ഭാരതത്തില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശമാണെന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അതേസമയം മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ഹിന്ദുധര്‍മ്മം ആരെങ്കിലും സ്വീകരിച്ചാല്‍ അത് ന്യൂനപക്ഷ പീഡനമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു.
പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ഹിന്ദുക്കളെ അയിത്തത്തിന്റെയും അസ്പൃശ്യതയുടെയും പേരിലവണ് ക്രിസ്തു മതത്തിലേക്ക് ആകര്‍ഷിക്കുകയും, പ്രലോഭനങ്ങളും പ്രതീക്ഷകളും നല്കി മതപരിവര്‍ത്തനം നടത്തിയെടുക്കുകയും ചെയ്തത്. എന്നാല്‍ ഹിന്ദുവായിരുന്നപ്പോഴുണ്ടായ ജാതിയമായ ഉച്ചനീചത്വങ്ങള്‍ ക്രിസ്തുമതവിശ്വാസിയായിട്ടും അവിടെയും അനുഭവിക്കേണ്ടി വരുന്നുവെന്ന തിരിച്ചറിവാണ് ഇന്ന് പലരേയും സ്വധര്‍മ്മത്തിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്നത്.
ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങിവരുന്നത് ന്യൂനപക്ഷ പീഡനമായി പര്വ്വതീകരിക്കപ്പെടുകയാണ്. ഭാരതത്തിലെ ക്രൈസ്തവ ജനസംഖ്യയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ അതില്‍ ഭൂരിപക്ഷവും പരിവര്‍ത്തിത ക്രൈസ്തവരാണെന്ന് കാണാം. ഹിന്ദു വിഭാഗത്തില്‍പ്പെട്ട കോടിക്കണക്കിന് ആളുകളെ അവരുടെ അജ്ഞതയെ ചൂഷണം ചെയതും പ്രലോഭനങ്ങളിലൂടെയും ചിലയിടങ്ങളില്‍ നിര്ബ്ബന്ധിച്ചുമാണ് മതംമാറ്റിയെടുത്തതെന്ന് ചരിത്രം പറയുന്നു. അവരിലേതാനും പേര് സ്വധര്‍മ്മത്തിലേക്ക് തിരിച്ചെത്തുന്നതിനെ അസഹിഷ്ണുതയോടെ കാണുന്നതാണ് മതസൗഹാര്‍ദ്ദത്തിന് കോട്ടം തട്ടാനിടയാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ പരിഹരിക്കാമെന്ന് പറഞ്ഞ് ഉത്തരേന്ത്യയിലെ ഗ്രാമങ്ങള്‍ മൊത്തമായി ദത്തെടുത്ത് മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്ന സംഭവങ്ങളേറെയാണ്. എന്നാല്‍ തലമുറകള്‍ പിന്നിട്ടിട്ടും ഈ സ്ഥലങ്ങളിലെ ആളുകളുടെപിന്നാക്കാവസ്ഥയ്ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഈ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കേരളത്തില്‍ നിന്നുള്ള പ്രേക്ഷിതവൃത്തിക്കാരുടെ സാമ്പത്തികനിലയില്‍ വന്‍ പുരോഗതി ഉണ്ടാകുകയും ചെയ്തു.വിവിധ ക്രൈസ്തവസഭകളുടെ കീഴില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീകളുടെയും പുരോഹിതരുടേയും സാമ്പത്തിക സ്രോതസ്സ് അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. ഇതിനു പുറമേ സുവിശേഷവേലയിലൂടെ മാത്രം കോടിപതികളായ പ്രേക്ഷിതവൃത്തിക്കാരെയും കേരളത്തിലുടനീളം കാണാം. ഈ കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ പോലുംപാടില്ല, അങ്ങനെ വല്ലതും സംഭവിച്ചാല്‍ അതും ന്യൂനപക്ഷ പീഡനമായി മാറ്റപ്പെടുന്ന സ്ഥിതിയാന് സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: