കൊച്ചി: പൊതുമരാമത്ത്് ജലവിഭവ വകുപ്പിലെ കരാറുകാര്‍ക്കുള്ള കുടിശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വിശ്വസ വഞ്ചന കാണിക്കുകയാണെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മറ്റി. 2014 ആഗസ്റ്റില്‍ രണ്ടു മാസത്തെ പണം ഓണത്തിനു മുമ്പും ബാക്കി ഘട്ടംഘട്ടമായും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു.
അന്ന് ഒമ്പത് മാസത്തെ കുടിശികയുണ്ടായിരുന്നത്, നിലവില്‍ 13 മാസം കഴിഞ്ഞിട്ടും ഉറപ്പ് പാലിച്ചിട്ടില്ല. നിലവില്‍ പണി തീര്‍ന്നാല്‍ 20 മാസം കഴിഞ്ഞു മാത്രം പണമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഇങ്ങനെയായാല്‍ പണി തീര്‍ന്നതിനു ശേഷം ബില്‍ തുകയുടെ 20 ശതമാനത്തിലേറെ പലിശയായി കരാറുകാര്‍ക്ക് നഷ്ടപ്പെടും. സത്യസന്ധമായി തൊഴില്‍ ചെയുന്നവരെ കടക്കെണിയില്പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ കള്ളപ്പണിക്കാര്ക്കും അഴിമതിക്കാര്‍ക്കും മാത്രമേ ഈ രംഗത്ത് നിലനില്ക്കാന് സാധിക്കൂവെന്നും വ്യക്തമാക്കി.
കെഎസ്ടിപി, കൊച്ചി മെട്രൊ എന്നിവയിലെ കരാര്‍ കമ്പനികള്‍ക്ക് പലിശയ്ക്ക് കടം വാങ്ങി കൃത്യസമയത്ത് പണം നല്‍കുന്നുണ്ട്. ബില്‍ തുക ഒരു ദിവസം താമസിച്ചാല്‍ അവര്‍ക്ക് പലിശയും നല്‍കും. അടിസ്ഥാന സൗകര്യ വികസനത്തിനായി കട പത്രം മുഖേന സമാഹരിക്കുന്ന 1350 കോടി രൂപയും വകമാറ്റി ചെലവിടുകയാണെന്നും പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍, ഡിപ്പോസിറ്റ് പണികള്‍ എന്നിവയുടെ ബില്ലുകള്‍ ധനകാര്യ വകുപ്പിന്റെ കെടുകാര്യസ്ഥതകൊണ്ട് യഥാസമയം വിതരണം ചെയപ്പെടുന്നില്ല. കരാറുകാര്‍ ആരംഭിച്ച സമരത്തിന്റെ ഭാഗമായി നാളെ തിരുവനന്തപുരത്തുള്ള ചീറ് എന്‍ജിനിയറുടെ ഓഫിസുകള്‍ സ്തംഭിപ്പിക്കുമെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കേരള ഗവണ്മെന്റ് കോണ്‍ട്രാക്റ്റേഴ്സ് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി, ജില്ലാ പ്രസിഡന്റ് കെ.ഡി. ജോര്‍ജ്, സെക്രട്ടറി കെ.എ. ജെന്സണ്, വൈസ് പ്രസിഡന്റ് കെ.എസ്. പരീത്, ട്രഷറര്‍ കെ. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: