തിരുവനന്തപുരം: ഇല്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കി മുഖ്യമന്ത്രിയും കായികമന്ത്രിയും ചീഫ് സെക്രട്ടറിയും തമ്മില്‍ ചക്കളത്തിപ്പോര് നടത്തുകയാണെന്ന് മുന്‍ മന്ത്രി എം.വിജയകുമാര്‍. ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളുമായും നിയമനടപടികളുമായും മുന്നോട്ടുപോകും.
അതിനാല്‍ ലോകായുക്തപോലുള്ള സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ അന്വേഷിക്കണം. വിജിലന്സിനെക്കൊണ്ടുള്ള അന്വേഷണം തൃപ്തികരമാവില്ല. 45 ദിവസംകൊണ്ട് ദേശീയഗെയിംസിന്റെ വരവുചെലവ് കണക്കുകളെല്ലാം ഓഡിറ്റിംഗ്് നടത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അത് നിയമാനുസൃതനടപടികള്‍ മാത്രമാണ്. സമഗ്രമായൊരു അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ ഗെയിംസില്‍ കേരളം ഉണ്ടാക്കിയ നേട്ടങ്ങള്‍ സംഘാടനത്തിന്റെ പാളിച്ചകളില്‍ മുങ്ങിപ്പോയി. ഉദ്ഘാടനവും സമാപനവും ഒരുപോലെ നാണക്കേടായി. സമാപനചടങ്ങ് ശുഷ്കമായി. മുഖ്യസംഘാടകന്‍ കൂടിയായ കായികമന്ത്രി വിട്ടു നിന്നത് ശ്രദ്ധിക്കപ്പെട്ടു. എല്ലാകാര്യത്തിലും അഴിമതി അരങ്ങേറിയപ്പോള്‍ കാര്യങ്ങളൊന്നും സുഗമമായില്ല. 610 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടന്നത്. ടെണ്ടര്‍ നടപടികളിലെല്ലാം കൃത്രിമമാണ് നടന്നിരിക്കുന്നത്.
70 കോടി മുടക്കി നിര്‍മിച്ച ഗെയിംസ് വില്ലേജ് പൊളിച്ചുമാറ്റുമെന്നാണ് പറയുന്നത്.
അതൊരു ദേശീയ നഷ്ടമായിരിക്കും. അതിന് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും. ഉദ്ഘാടനം നടന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുമത്സരം പോലും നടന്നില്ല. ദേശീയ ഗെയിംസിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. ആരോപണങ്ങള്‍ ഓരോന്നും പുറത്തുവരുമ്പോള്‍ താന്‍ ചുമതലയെടുത്തിട്ട് കുറച്ചുനാളുകളെ ആയിട്ടുള്ളൂവെന്നാണ് കായികമന്ത്രി പറഞ്ഞൊഴിയുന്നത്. ഇത് ദേശീയ ഗെയിംസിന്റെ ചെയര്‍മാനായ മുഖ്യമന്ത്രിയെ മനപ്പൂര്‍വം അദ്ദേഹം തള്ളിപ്പറയുകയാണ്. സ്റ്റേഡിയങ്ങളുടെ നവീകരണത്തിനെന്ന പേരില്‍ 170 ല്‍ പരം മറ്റ് പലസ്റ്റേഡിയങ്ങള്ക്കായി നാഷനല്‍ ഗെയിംസ് സെക്രട്ടേറിയറ്റ് തുക വകമാറ്റിയെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: