കൊച്ചി: കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസില്‍ പത്തു ദിവത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. തട്ടിപ്പുമായി ബന്ധപ്പെട്ട എത്ര കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി, എത്രയെണ്ണം ഒത്തുതീര്‍പ്പാക്കി, വിചാരണ ആരംഭിച്ച
കേസുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ നല്‍കാനാണ് നിര്‍ദേശം. സോളാര്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിലെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീക്ക് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: