മെട്രോനഗരമായ കൊച്ചിയില്‍ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നിലപാടാണ് തുടക്കം മുതല്‍ നിശാന്തിനി സ്വീകരിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലായ കടവന്ത്രയിലെ ഡ്രീംസില്‍ നിശാപാര്‍ട്ടിക്കിടെ രഹസ്യമായി റെയ്ഡ് നടത്തിയതും ആഢംബര ഉല്ലാസനൗകയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതും നിശാന്തിനിയെ ജനങ്ങള്‍ക്കിടയില്‍ താരമാക്കി. പക്ഷേ അന്നുമുതലേ മയക്കുമരുന്ന് മാഫിയയുടെ കണ്ണിലെ കരടായി നിശാന്തിനി.
കൊക്കയിന് കേസിലെ സുപ്രധാനിയായ പ്രമുഖ സിനിമാ നിര്‍മ്മാതാവിന്റെ ആഢംബര നൗകയില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അന്നുമുതലേ ഇയാള്‍ക്കായി പൊലീസ് വല വിരിച്ചിരുന്നു. ഷൈന്‍ ടോം ചാക്കോയും നാല് യുവതികളും ഉള്‍പ്പെട്ട കൊക്കയിന് കേസിലും ഒരു നിര്‍മ്മാതാവിന് പങ്കുണ്ട്.
നിര്‍മ്മാതാവാണ് കൊച്ചിയില്‍ ഇത് എത്തിക്കുന്നതെന്ന് പ്രതികളുടെ മൊഴിയുമുണ്ട്. നിര്‍മ്മാതാവിലേക്ക് അന്വേഷണം നീളുമെന്ന് ഉറപ്പായതോടെയാണ് നിശാന്തിനിയെ സ്ഥലംമാറ്റാന്‍ രാഷ്ട്രീയനീക്കം നടന്നത്. ഇതോടെ കൊക്കയിന് കേസിന്റെ അന്വേഷണവും വഴിമുട്ടി.
അനീഷ് വി. സുകുമാരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: