ദില്ലിയില്‍ ബിജെപിയുടെ പരാജയം കാണാന്‍ ആഗ്രഹിച്ച കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അത് കണ്ടു. പക്ഷെ അവരതുകണ്ടത് സ്വന്തം ശവക്കുഴിയില്‍ കിടന്നാണെന്നുമാത്രം. ബിജെപി തകര്‍ന്നടിഞ്ഞു എന്നുപറയുന്നതിലും ഒരു കഴമ്പുമില്ല. അത് വോട്ടിംഗ് ശതമാനത്തില്‍നിന്നും അറിയാന്‍ സാധിക്കും.
കോണ്‍ഗ്രസ്, ബിഎസ്പി, കമ്മ്യുണിസ്റ്റ്, ദല്‍ഹിയിലെ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ ഇല്ലായിരുന്നെങ്കില്‍ ആം ആദ്മി ദല്‍ഹിയില്‍ ‘ക്ഷാ’’ വരച്ചേനെ ! ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഏതുവിധേനയും തോല്‍പ്പിക്കാന്‍ എന്തൊക്കെ കളികള്‍ കളിച്ചുവെന്ന് അന്വേഷണ വിധേയമാക്കണം. ഒരിക്കലും പതിവില്ലാത്ത വിധം ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം അഞ്ചുതവണ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമണവിധേയമായതും ക്രിസ്ത്യന്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍വേണ്ടി ആം ആദ്മി ചെയ്യിപ്പിച്ചതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ശാന്തി ലാല്‍
അമിതപ്രതീക്ഷയോടെയാണ് ദല്‍ഹിയിലെ ജനങ്ങള്‍ ആപ്പിനു വോട്ട് ചെയ്തിട്ടുള്ളത്, അവരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ കേജ്രിവാളിനും പിടിച്ചുനില്ക്കാന് സാധിച്ചെന്നുവരില്ല. ഗ്യാലറിയില്‍ ഇരുന്നു കളിക്കാരെ വിമര്‍ശിക്കുന്ന സുഖം ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുമ്പോള്‍ കിട്ടില്ല.
നൗഫല്‍ പെരുമണ്ണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: