പാറ്റ്ന: ജെഡിയുവിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജിയെ പുറത്താക്കി.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നിതീഷ് കുമാറും മാഞ്ജിയും തമ്മിലുള്ള പോരു രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മാഞ്ജി ബിജെപിയുടെ സഹായം തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. പുറത്താക്കലിനെതിരെ കോടതിയെ സമീപിക്കാനാണ് മാഞ്ജിയുടെ തീരുമാനം.
നിയമസഭയില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഇരു നേതാക്കളും അവകാശപ്പെടന്നുണ്ട്. മാഞ്ജിയും നിതീഷ് കുമാറും തിങ്കളാഴ്ച ഗവര്‍ണറെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട മാഞ്ചി ബീഹാറിലെ സ്ഥിതിഗതികളെപ്പറ്റി ചര്‍ച്ച നടത്തിയിരുന്നു.
താനാണ് മുഖ്യമന്ത്രിയെന്നും പാര്‍ട്ടി തീരുമാനിക്കുന്നതു വരെ താന്‍ സ്ഥാനത്ത് തുടരുമെന്നുമാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞത്.
സഭയില്‍ തനിക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ രാജി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: