പാട്ന: ബീഹാര്‍ മുഖ്യമന്ത്രി ജിതിന് രാം മഞ്ചിയെ അവഹേളിച്ച് പുറത്താക്കാന്‍ ഗൂഡാലോചന നടത്തി എന്നാരോപിച്ച് ജെഡിയു ദേശീയ പ്രസിഡന്റ് ശരദ് യാദവ്, ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി, വക്താവ് നിരാജ് കുമാര്‍ എന്നിവര്‍ക്കെതിരെ പ്രദേശിക കോടതിയില്‍ മുഖ്യമന്ത്രിയുടെ അനുയായി കേസ് ഫയല്‍ ചെയ്തു.
എസ്സി, എസ്ടി പ്രിവെന്‍ഷന്‍ ആക്ട് സെക്ഷന്‍ 504, 120ബി എന്നീ വകുപ്പ് പ്രകാരമാണ് വൈശാലി ജില്ലയിലെ ഹാജിപൂര്‍ ചീഫ് ജുഢീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രാദേശിക ദളിത് നേതാവായ ലാലന് രാം കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ശരദ് യാദവും മറ്റ് രണ്ട് നേതാക്കളും മര്യാദകെട്ട ഭാഷയിലാണ് മഞ്ചിക്കെതിരെ സംസാരിച്ചത്. ഇവരുടെ മോശം ഭാഷ പത്രങ്ങളില്‍ വരികയും ചെയ്തു. ഇത് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതായി ആരോപിച്ചാണ് കേസ്.
മഞ്ചിക്കെതിരെ ജാതിയമായി സംസാരിച്ചതിന്റെ പേരില്‍ ശരദ് യാദവിനെതിരെ ലോക് ജനശക്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിഷ്ണു പസ്വാന് കഴിഞ്ഞമാസം പാട്ന എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ചീഫ് ജുഢീഷ്യല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: