കരുനാഗപ്പള്ളി: തഴവാ എവി ബോയ്സ് ഹൈസ്കൂള്‍ കേന്ദ്രീകരിച്ച് പാന്‍പരാഗ് വില്‍പ്പന വ്യാപകമാകുന്നു. കൂള്‍ എന്ന പേരിലാണ് ഇവ കടകളില്‍ നിന്നും വില്പന നടത്തുന്നത്. സംശയം തോന്നി രണ്ട് കുട്ടികളെ പിടിച്ചപ്പോള്‍ അവരില്‍ നിന്നും പാന്‍പരാഗ് കിട്ടി. കൂടുതല്‍ ചോദ്യം ചെയ്തതില്‍ തഴവ വളാലിമുക്കിന് സമീപം പെട്രോള്‍ പമ്പിന് എതിര്‍വശമുള്ള കടയില്‍ നിന്നുമാണ് കൂള്‍ എന്ന പാന്‍പരാഗ് വാങ്ങിയതെന്ന് കുട്ടികള്‍ പറഞ്ഞു.
തമിഴ്നാട് നാഗര്‍കോവില്‍ നിന്നും ട്രെയിന്‍മാര്‍ഗം കരുനാഗപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ എത്തിച്ച് കരുനാഗപ്പള്ളിയുടെ വിവിധ പ്രദേശങ്ങളില്‍ പാന്‍പരാഗ് കിലോകണക്കിന് കടകളില്‍ എത്തിക്കുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നതായും അറിയുന്നു. ഇടപ്പള്ളിക്കോട്ട, കരുനാഗപ്പള്ളി മാര്‍ക്കറ്റ്, വള്ളിക്കാവ്, ഓച്ചിറ, മണപ്പള്ളി, തഴവ കുറ്റിപ്പുറം, മാരാരിത്തോട്ടം തുടങ്ങിയ കേന്ദ്രങ്ങളില്‍ കിലോക്കണക്കിന് എത്തുന്ന പാന്‍പരാഗ് എന്ന കൂളാണ് സ്കൂളുകളിലും കോളേജുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ വഴിവില്പന നടത്തുന്നത്.
മൊത്തമായി എത്തുന്ന കടകള്‍ കേന്ദ്രീകരിച്ചുള്ള ഏജന്റുമാര്‍ വഴിയാണ് സ്കൂള്‍ പരിസരത്തും യാത്രാമധ്യേയും കുട്ടികളെ വശീകരിച്ച് സൗജന്യമായി പലതും നല്‍കിയാണ് ചിലകേന്ദ്രങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വഴി ചെറുപൊതികളിലായി കഞ്ചാവ് വില്പന നടത്തുന്നത്. കരുനാഗപ്പള്ളി മേഖലയില്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന പൊടിപൊടിക്കുകയാണ്.
ചില സ്കൂള്‍ കുട്ടികള്‍ മയക്കുമരുന്ന് റാക്കറ്റിന്റെ പിടിയിലാകുന്നത് അറിഞ്ഞ് തഴവ സ്കൂളിലെ അദ്ധ്യാപകരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പാന്‍പരാഗ് എന്ന കൂള്‍ കുട്ടികളില്‍ നിന്നും പിടിച്ചെടുത്തതെന്ന് അറിയുന്നു.
പോലീസും എക്സൈസും കാര്യമായ നിരീക്ഷണമോ റെയ്ഡോ യഥാസമയം നടത്താത്തത് മൂലമാണ് കരുനാഗപ്പള്ളി മേഖല കഞ്ചാവ്, പാന്‍പരാഗ് തുടങ്ങി മയക്കുമരുന്നുകളുടെ പിടിയില്‍ അമരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: