ആലുവ: ശിവരാത്രിയോടനുബന്ധിച്ച് പെരിയാറിനു കുറുകെയുള്ള താല്‍ക്കാലിക ഇരുമ്പു പാലത്തിന്റെ നിര്‍മാണം ധ്രുതഗതിയിലായി. കഴിഞ്ഞയാഴ്ച്ചയാണ് മണപ്പുറത്ത് നിന്ന് കൊട്ടാരക്കടവിലേക്കുള്ള ഇരുമ്പുപാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അമ്പതോളം മാപ്പിള ഖലാസികളുടെ നേതൃത്വത്തില്‍ കോഴിക്കോട് സ്വദേശി ഉമ്മര്‍ ഹാജിയാണ് പാലം നിര്‍മ്മിക്കുന്നത്. 15ന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. 36 ലക്ഷം രൂപയാണ് നിര്‍മ്മാണ കരാര്‍.
ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് പാലം നിര്‍മ്മിക്കുന്നതെങ്കിലും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത് മൂന്നാം പ്രാവിശ്യമാണ്. ആദ്യ നാലു വര്‍ഷം ബിഒടി വ്യവസ്ഥയില്‍ പാലം നിര്മ്മിച്ചവര്ക്കെല്ലാം ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. 2013ല്‍ പാലം നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് നഗരസഭ ഫണ്ട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് ശിവരാത്രിയും കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ്. അതേതുടര്ന്ന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും ശിവരാത്രി ആഘോഷത്തിനും ബലിതര്‍പ്പണത്തിനും എത്തിയവര്ക്കുമെല്ലാം പണം നല്കി പാലത്തില്‍ 10 രൂപ യൂസേഴ്സ് നല്‍കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നേരത്തെ ഫണ്ട് അനുവദിച്ചിട്ടും പാലത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താന്‍ നഗരസഭ നടത്തിയ നീക്കം നടത്തിയിരുന്നു.
ഇക്കുറി പാലത്തിന്റെ കരാര്‍ കലാവധി നാലാഴ്ച്ചയായി ഉയര്‍ത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വ്യാപാരമേള നാലാഴ്ച്ചയായി നീട്ടിയിട്ടും പാലം മൂന്നാഴ്ച്ചയാകുമ്പോള്‍ പൊളിക്കുന്നത് സഞ്ചാരികളെയും കച്ചവടക്കാരെയും വലച്ചിരുന്നു. ഇത് പരിഹരിക്കാനാണ് ഇക്കുറി പാലത്തിന്റെ കാലാവധിയും ദീര്‍ഘിപ്പിച്ചത്. താത്കാലിക പാലത്തിന്റെ സമാന്തരമായി ശിവരാത്രി മണപ്പുറത്തേക്ക് സ്ഥിരം കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം 10 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ നിര്‍മ്മാണം തുടങ്ങാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: