മുണ്ടയാട് (കണ്ണൂര്‍): ദേശീയ ഗെയിംസിന്റെ ആദ്യദിനം ഗുസ്തിയില്‍ ഹരിയാനയുടെ ആധിപത്യം. ആറ് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹരിയാന അഞ്ച് സ്വര്‍ണ്ണവും ഒരു വെള്ളിമെഡലും നേടി. ഒരു സ്വര്‍ണ്ണവും രണ്ട് വെങ്കലവും നേടിയ സര്‍വ്വീസസാണ് രണ്ടാം സ്ഥാനത്ത്.
55 കി.ഗ്രാം ഫ്രീ സ്റ്റൈല്‍ വനിതാവിഭാഗത്തില്‍ ഹരിയാനയുടെ റിത്തുമാലിക് സ്വര്‍ണ്ണവും ഉത്തര്‍പ്രദേശിന്റെ സീമ വെള്ളിമെഡലും നേടി. മധ്യപ്രദേശിന്റെ പുഷ്പ വിശ്വകര്‍മ്മയും പഞ്ചാബിന്റെ രാജും വെങ്കല മെഡലുകള്‍ നേടി. 66 കി.ഗ്രാം വിഭാഗത്തില്‍ ഹരിയാനയുടെ സുമന് കുണ്ടു സ്വര്‍ണ്ണവും ഉത്തര്‍പ്രദേശിന്റെ മനുടോമര് വെള്ളിമെഡലും നേടി. ഡല്‍ഹിയുടെ ദിവ്യ കക്കരനും റൂപാലി ദുബെയും വെങ്കലമെഡലുകള്‍ നേടി.
പുരുഷന്മാരുടെ 57 കി.ഗ്രം ഫ്രീസ്റ്റൈല്‍ ഇനത്തില്‍ സര്‍വ്വീസസിന്റെ സന്ദീപ് തോമര്‍ സ്വര്‍ണ്ണം നേടി. ഹരിയാനയുടെ അമിത് കുമാറിനാണ് വെള്ളി മെഡല്‍. ഉത്തര്‍ പ്രദേശിന്റെ മായാങ്ക് ചൗദരിയും ചത്തീസ്ഘഡിന്റെ മന്‍ജീത്ത് കുമാറും ങ്ങ്കലം നേടി. 74 കി.ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഹരിയാനയുടെ ജിതേന്ദര്‍ സ്വര്‍ണ്ണവും ഉത്തര്‍പ്രദേശിന്റെ രാജേഷ് കുമാര്‍ വെള്ളിയും നേടി. ഡല്‍ഹിയുടെ ആഷിഷ് കുമാറും പശ്ചിമബംഗാളിന്റെ പ്രദീപും വെങ്കലം നേടി.
85 കി.ഗ്രാം ഗ്രീക്കോറോമന്‍ വിഭാഗത്തില്‍ ഹരിയാനയുടെ മനോജ്കുമാര്‍ സ്വര്‍ണ്ണവും ഡല്‍ഹിയുടെ അനില്‍കുമാര്‍ വെള്ളിയും നേടി. സര്‍വ്വീസസിന്റെ അജയ്, ഝാര്‍ഖണ്ഡിന്റെ യശ്പാല്‍ എന്നിവര്‍ വെങ്കലം നേടി. 66 കി.ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഹരിയാനയുടെ രവീന്ദര്‍ സിംഗ് സ്വര്‍ണ്ണവും മധ്യപ്രദേശിന്റെ വസന്ത് വെള്ളിയും നേടി. ദല്‍ഹിയുടെ ആനന്ദ്, സര്‍വ്വീസസിന്റെ ദീപക് എന്നിവര്‍ വെങ്കലം നേടി.
ഫ്രീസ്റ്റൈല്‍ വുമണ്‍ വിഭാഗത്തില്‍ 58 കി.ഗ്രാം, 75 കി.ഗ്രാം, ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ 71 കി.ഗ്രാം, 98 കി.ഗ്രം, ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ 61 കിഗ്രാം, 86 കി.ഗ്രാം വിഭാഗത്തിലാണ് ഇന്ന് മത്സരങ്ങള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: