184. മഹാസിതാഡനോദ്ഭിന്നമഹിഷാസുരശീര്ഷകാഃ – മഹത്തായ വാളുകൊണ്ടുവെട്ടി മഹിഷാസുരന്റെ ശിരസ്സിനെ വേര്‍പ്പെടുത്തിയവള്‍. സൈന്യം നശിച്ചപ്പോള്‍ മഹിഷാസുരന് പോത്തിന്റെ രൂപത്തില്‍ ദേവിയെ നേരിട്ടു. ദീര്‍ഘവും ഭയങ്കരവുമായ യുദ്ധത്തില്‍ ദേവി മഹിഷനെ തന്റെ വലിയ വാള്‍കൊണ്ടു വെട്ടിവീഴ്ത്തി. മഹിഷാസുരനും ദേവിയുമായുള്ള യുദ്ധം ദേവീമാഹാത്മ്യം മൂന്നാം അധ്യായത്തില്‍ 20 മുതല്‍ 39 വരെയുള്ള ശ്ലോകങ്ങളില്‍ വായിക്കുക.
185. സുംഭാസുരഭയത്രസ്തദേവാനാമഭയാപ്രദാഃ – സുരഭാസുരനെ കുറിച്ചുള്ള ഭയംകൊണ്ടു നടുങ്ങിയ ദേവന്മാര്ക്ക് അഭയം കൊടുത്തവള്‍ സുംഭന്, നിസുംഭന്‍ എന്ന് രണ്ടസുരന്മാര്‍ തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രസാദിപ്പിച്ച് ”സ്ത്രീയുടെ ശരീരകോശത്തില്‍നിന്നുണ്ടായവളും അയോനിജയുമായ ഒരു സ്ത്രീക്കു മാത്രമേ തങ്ങളെ കൊല്ലാനാകൂ” എന്ന വരം നേടി.(അസുരന്മാരുടെ പേരുകള്‍ ശുംഭന്, നിശുംഭന് എന്നും ഗ്രന്ഥങ്ങളില്‍ കാണാം. സ,ശ, എന്നീ അക്ഷരങ്ങള്‍ രൂപഭേദങ്ങളായി സംസ്കൃതഭാഷയില്‍ പ്രയോഗിക്കാറുണ്ട്. രണ്ടുരൂപവും ശരി).
വരബലംകൊണ്ട് അഹങ്കരിച്ച സുംഭനിസുംഭന്മാര് ശുക്രാചാര്യരെ ആചാര്യനായി സ്വീകരിച്ചു. അവര്‍ മൂന്നു ലോകങ്ങളും കീഴ്പ്പെടുത്തി. ഇന്ദ്രനെ സ്ഥാനഭ്രഷ്ടനാക്കി. എല്ലാ ദേവന്മാരുടെയും അധികാരങ്ങള്‍ കവര്‍ന്നെടുത്തു. സ്വര്‍ഗ്ഗവും രാജാവും അധികാരവും നഷ്ടപ്പെട്ട ദേവന്മാര് ദേവിയെ സ്തുതിച്ചു പാര്‍വതീദേവിയുടെ ശരീരകോശത്തില്‍ നിന്നുണ്ടായ കൗശികീദേവി ദേവന്മാര്ക്ക് അഭയം കൊടുത്തു. ആ വീരന്മാരെ ഞാന്‍ വധിക്കുന്നുണ്ട് എന്ന് വാക്കുകൊടുത്ത് അവരെ ആശ്വസിപ്പിച്ചു. ആ വാക്ക് ദേവിനിറവേറ്റുകയും ചെയ്തു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: