സൂത ഉവാച
ഏവം നഗാഹശ്രവണോരുധര്മ്മേ
പ്രകാശ്യമാനേ ഋഷിഭിഃ സഭായാം
ആശ്ചര്യമേകം സമഭൂത്തദാനീം
തദുച്യതേ സംശൃണു ശൗനക ത്വം
ഭക്തിഃ സുതൗ തൗ തരുണൗ ഗൃഹീത്വാ
പ്രേമൈകരൂപാ സഹസാളളവിരാസീത്
ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ
നാഥേതി നാമാനി മുഹുര്വദന്തീ
താം ചാഗതാം ഭാഗവതാര്ത്ഥഭൂഷാം
സുചാരുവേഷാം ദദൃശുഃ സദസ്യാഃ
കഥം പ്രവിഷ്ടാ കഥമാഗതേയം
മധ്യേ മുനീനാമിതി തര്ക്കയന്തഃ
ഊചുഃ കുമാരാ വചനം തദാനീം
കഥാര്ത്ഥതോ നിഷ്പതിതാധുനേയം
ഏവം ഗിരഃ സാ സസുതാ നിശമ്യ
സനത്കുമാരം നിജഗാദ നമ്രാ
സൂതന്‍ പറഞ്ഞു : ഇപ്രകാരം കുമാരന്മാര് സദസ്സില്‍ സപ്താഹശ്രവണ മഹാധര്‍മ്മത്തെ വെളിപ്പെടുത്തിക്കൊണ്ടിരിക്കവേ ഒരു മഹാശ്ചര്യം സംഭവിച്ചു. ഹേ ശൗനകാ, അതും കേട്ടുകൊള്ളുക. പ്രേമൈകരൂപിണിയായ ഭക്തി പെട്ടെന്നു യുവാക്കളായിത്തീര്ന്ന ജ്ഞാനവൈരാഗ്യങ്ങളാകുന്ന പുത്രന്മാരേയും കൊണ്ട് ‘ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ നാഥാ’ എന്നിങ്ങനെ ഭഗവന്നാമങ്ങള്‍ ഉറക്കെ ഉരുവിട്ട് അവിടെ പ്രത്യക്ഷയായി. ഭാഗവാതര്ത്ഥങ്ങളാകുന്ന ആഭരണങ്ങളണിഞ്ഞ് സുന്ദരവേഷത്തോടെ ഭക്തി വന്നുചേര്‍ന്നതുകണ്ട് അത്ഭുതപ്പെട്ട് സദസ്യര്‍ ‘ഇവള് എവിടെ നിന്നു വന്നു? എപ്രകാരം അകത്തു കടന്നു? ഏതുവിധം മുനിമാരുടെ നടുക്ക് എത്തിച്ചേര്‍ന്നു’ എന്നെല്ലാം തമ്മില്‍ത്തമ്മില്‍ ചോദിക്കുവാന്‍ തുടങ്ങി. അപ്പോള്‍ കുമാരന്മാര് ഇപ്രകാരം പറഞ്ഞു : ‘ഭാഗവത വായന മൂലമാണ് ഭക്തി ആഗതയായത്.’ കുമാരന്മാരുടെ വാക്കുകള്‍ കേട്ട ഭക്തിയും പുത്രന്മാരും മുനിമാരെ വന്ദിച്ച് സനല്ക്കുമാര മഹര്‍ഷിയോട് ഇപ്രകാരം ചോദിച്ചു.
ഭക്തിരുവാച
ഭവദ്ഭിരദൈ്യവ കൃതാസ്മി പുഷ്ടാ
കലിപ്രണഷ്ടാപി കഥാരസേന
ക്വാഹം തു തിഷ്ഠാമ്യധുനാ ബ്രുവന്തു
ബ്രാഹ്മാ ഇദം താം ഗിരമൂചിരേ തേ
ഭക്തേഷു ഗോവിന്ദസ്വരൂപകര്ത്രീ
പ്രേമൈകധര്ത്രീ ഭവരോഗഹന്ത്രീ
സാ ത്വം ച തിഷ്ഠസ്വ സുധൈര്യസംശ്രയാ
നിരന്തരം വൈഷ്ണവമാനസാനി
തതോളപി ദോഷാഃ കലിജാ ഇമേ ത്വാം
ദ്രഷ്ടും ന ശക്താഃ പ്രഭവോളപി ലോകേ
ഏവം തദാജ്ഞാവസരേളപി ഭക്തി-
സ്തദാ നിഷണ്ണാ ഹരിദാസചിത്തേ
ഭക്തി പറഞ്ഞു : കലിമൂലം ഞാന്‍ ക്ഷയിച്ചുപോയിരുന്നു. ഇപ്പോള്‍ ഭവാന്മാര് കഥാരസത്താല് എന്നെ പുഷ്ടിപ്പെടുത്തി. ഞാന്‍ ഇനി എവിടെ വസിക്കണമെന്നു പറഞ്ഞു തന്നാലും. ഭക്തിയുടെ വാക്കുകള്‍ കേട്ട് വിരിഞ്ചപുത്രന്മാരായ കുമാരന്മാര് പറഞ്ഞു : ഭക്തര്‍ക്ക് ഗോവിന്ദസ്വരൂപത്തെ ഹനിക്കുന്നവളും പ്രേമൈക ധര്ത്രിയും ഭവരോഗനാശിനിയുമാണു ഭവതി. അതിനാല്‍ ഭവതി എന്നെന്നും വൈഷ്ണവന്മാരുടെ മനസ്സില്‍ ധൈര്യപൂര്‍വ്വം വസിച്ചുകൊള്ളുക. അപ്രകാരം ചെയ്താല്‍ കരുത്തേറിയവയാണെങ്കിലും ലോകത്തിലെ കലിദോഷങ്ങള്‍ ഭവതിയെ നോക്കാന്‍ കൂടി സമര്ത്ഥരാകുകയില്ല. കുമാരന്മാരുടെ ഉപദേശം സ്വീകരിച്ചു ഭക്തി വിഷ്ണുഭക്തന്മാരുടെ ഹൃദയത്തില്‍ കുടിയേറി.
സകലഭുവനമധ്യേ നിര്ദ്ധനാസ്തേളപി ധന്യാ
നിവസതി ഹൃദി യേഷാം ശ്രീഹരേര് ഭക്തിരേകം
ഹരിരപി നിജലോകം സര്വഥാതോ വിഹായ
പ്രവിശതി ഹൃദി തേഷാം ഭക്തിസൂത്രോപനദ്ധഃ
ബ്രൂമോളദ്യ തേ കിമധികം മഹിമാനമേവം
ബ്രഹ്മാത്മകസ്യ ഭുവി ഭാഗവതാഭിധസ്യ
യത്സംശ്രയാന്നിഗദിതേ ലഭതേ സുവക്താ
ശ്രോതാപി കൃഷ്ണ സമതാമലമന്യധര്മ്മൈഃ
ആരുടെ ഹൃദയത്തില്‍ നാരായണഭക്തിയൊന്നുമാത്രം സ്ഥിതിചെയ്യുന്നുണ്ടോ അവര്‍ ദരിദ്രന്മാരായാല്പ്പോലും സകലലോകങ്ങളിലും വെച്ച് ധന്യരാകുന്നു. വിഷ്ണു ഭഗവാന് ഭക്തിയാകുന്ന ചരടിനാല്‍ ബന്ധിക്കപ്പെട്ടവനായി തന്റെ ലോകം കൈവെടിഞ്ഞ് അവരുടെ ഹൃദയങ്ങളില്‍ വസിക്കുന്നു. ബ്രഹ്മാത്മകമായ ഭാഗവതത്തിന്റെ മാഹാത്മ്യം എന്തിന് ഇനിയും പറയണം? അതു വായിക്കുകയാണെങ്കില്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും വിഷ്ണുസാരൂപ്യം നേടും. വേറൊരു ധര്‍മ്മവും ആവശ്യമില്ല.
മൂന്നാമദ്ധ്യായം കഴിഞ്ഞു
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: