‘ശബരിമല മകരളവിളക്ക് സമയം: സംശയനിവൃത്തിവേണം’ എന്ന ശീര്‍ഷകത്തില്‍ സി.എല്‍.എന്‍. സ്വാമി ചേലക്കരയുടെ കത്താണ് (ജന്മഭൂമി 26.01.2015) എന്റെയീ കത്തിനാധാരം. സ്വാമിയുടെ ചോദ്യം വസ്തുതാധിഷ്ഠിതമാണ്. ധനുമാസം 30ന് (ജനുവരി 14) സൂര്യാസ്തമയത്തിന് (6.19) ശേഷം, ഒരുമണിക്കൂര്‍ 28 നിമിഷത്തിനുശേഷമാണ് സൂര്യന് ധനുരാശിയില്നിന്ന് മകരരാശിയിലേക്ക് സംക്രമിച്ചത്.
മകരം ഒന്നിന് (ജനുവരി 15) രാവിലെ 6.52ന്റെ സൂര്യ ഉദയത്തിനുശേഷമാണ്. അന്നായിരുന്നു മകരസംക്രാന്തി പ്രഥമദിവസവും. ആയതിനാല്‍ മകരവിളക്ക് തൊഴേണ്ടത് മകരം ഒന്നാംതീയതി (ജനുവരി 15) സായംകാലത്താണാകേണ്ടിയിരുന്നത്.
ഈ തെറ്റ് ഇനി വരാതിതിരിക്കാന്‍ തന്ത്രി, അധികാരികള്‍ എന്നിവര്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: