കുന്നത്തൂര്‍: കോഴിവളര്‍ത്തലിനെ കാര്‍ഷികമേഖലയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്കി വ്യവസായത്തെ സംരക്ഷിക്കണമെന്ന് പൗള്‍ട്രിഫാം അസോസിയേഷന് ആവശ്യപ്പെട്ടു. നിലവിലെ മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ നിന്നും കോഴിവളര്‍ത്തലിനെ കാര്‍ഷികവകുപ്പിന്റെ കീഴിലാക്കുകയും സബ്സിഡി നിരക്കില്‍ ജലവും വൈദ്യുതിയും കോഴിത്തീറ്റകളും ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
തമിഴ്നാട്ടില്‍ നിന്നുള്ള കോഴിവരവുമൂലം പെതുവെ തളര്‍ച്ചയിലായ പൗള്ട്രിവ്യവസായത്തെ നികുതി വര്‍ദ്ധനവ് കൂടുതല്‍ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. പക്ഷിപ്പനിയുടെ പേരില്‍ കൊന്നൊടുക്കിയ കോഴികളുടെയും താറാവുകളുടെയും നഷ്ടപരിഹാരതുക ഇതുവരെ ലഭ്യമായിട്ടില്ല. ഇത് ഉടനടി തന്ന് തീര്‍ക്കാന്‍ നടപടിയുണ്ടാകണമെന്നും അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
പൗള്‍ട്രി ഫാംസ് അസോസിയേഷന് കുന്നത്തൂര്‍ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടത്. കണ്വന്ഷന് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ദിലീപ്, നാസര്‍, ബാബു, ബിന്ദുലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. നികുതിഭാരം കുറയ്ക്കുക, ലൈസന്‍സ് നടപടികള്‍ ഉദാരമാക്കുക, അന്യസംസ്ഥാന കോഴിവരവ് നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളും കണ്‍വന്‍ഷനില്‍ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: