തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കിംഗ്സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിനെ കാപ്പാ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു . ഇന്ന് പുലര്‍ച്ചെ തൃശൂരിലെ പ്രമുഖ ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു സംഭവം .
ഗേറ്റ് തുറക്കാന്‍ വൈകിയതിന് ചോദ്യം ചെയ്ത് നിസാം സെക്യൂരിറ്റി ജീവനക്കാരനെ ശകാരിക്കുകയും കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. ആദ്യം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്ര ബോസിനെ ക്രൂരമായി മര്‍ദ്ദിച്ച നിസാം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്ര ബോസിനെ കാറുകൊണ്ട് ഭിത്തിയിലേക്ക് ചേര്‍ത്തിടിക്കുകയായിരുന്നു.
അതിനു ശേഷം കാറില്‍ പിടിച്ച് കയറ്റി പാര്‍ക്കിംഗ് ഏരിയയിലെത്തിച്ച് അവിടെയിട്ടും മര്‍ദ്ദിച്ചതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മര്‍ദ്ധനത്തില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്ര ബോസിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം ഇയാളുടെ നില അതീവ ഗുരുതരമാണ്.
നേരത്തെ 8 വയസുള്ള കുട്ടിയെ കൊണ്ട് ആഡംബരക്കാര്‍ ഓടിച്ച് അതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട കേസില്‍ നിസാം പ്രതിയാണ് . വാഹന പരിശോധന നടത്തിയ വനിതാ പോലീസുകാരിയെ അപമാനിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ നിസാം പ്രതിയാണ് . കേസ് വിശദമായി അന്വേഷിച്ചതിനു ശേഷം നിസാമിനെ ഗുണ്ടാലിസ്റ്റില്‍ പെടുത്താന്‍ നടപടികളെടുക്കുമെന്ന് പോലീസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: