തിരുവനന്തപുരം : ദേശീയ ഗെയിംസ് വില്ലേജിന്റെ ഉദ്ഘാടനം 31ന് രാവിലെ മുഖ്യമന്ത്രി നിര്‍വഹിക്കും. മേനംകുളത്തെ വില്ലേജിന്റെ പണി പൂര്‍ത്തിയായെന്ന് നിര്‍മ്മാതാക്കളായ എഡിഎംഇയുടെ സിഇഒ സമീര്ശരണ് അറിയിച്ചു.
42 കോടി ചെലവില്‍ നിര്‍മ്മിച്ച വില്ലേജില്‍ 365 ഹൗസിംഗ് യൂണിറ്റുകളും ടീം ഒഫിഷ്യല്സുകളും കോച്ചുമാര്ക്കുമായി 40 പ്രത്യേക മുറികളുമുണ്ട്. സിഡ്കോയുടെ 28 ഏക്കറില്‍ ഏഴുമാസം കൊണ്ടാ ണ് വില്ലേജ് പണിതത്. മൂന്നു ബെഡ്റൂമുകളും ടോയ്ലറ്റുകളുമുള്പ്പെടുന്ന ഹൗസിംഗ് യൂണിറ്റ് ഗെയിംസ് കഴിഞ്ഞാല്‍ ഇവിടെ നിന്നും പൊളിച്ചുമാറ്റി മറ്റൊരിടത്ത് പുനഃസ്ഥാപിക്കാന്‍ കഴിയും. കായിക രംഗത്തും സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സ്കൂളുകള്‍ കോളേജുകള്‍ എന്നിവയ്ക്ക് സബ്സിഡി നിരക്കില്‍ ഹൗസിംഗ് യൂണിറ്റുകള്‍ നല്‍കാനാണ് പദ്ധതി.
കെഎസ്ഇബി ക്വാര്ട്ടേഴ്സുകള്ക്കായും എന്‍ആര്‍എച്ച്എമ്മിനു കീഴില്‍ പിഎച്ച് സെന്ററുകളിലെ വിശ്രമ കേന്ദ്രങ്ങളായും ഹൗസിംഗ് യൂണിറ്റുകളുടെ ഒരു ഭാഗം പുനഃസ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ എഡിഎംഇ ഭാരവാഹികളായ ആഷിഷ് ദുബേ, വിജേയ ചൗധരി, ഗെയിംസ് ഭാരവാഹികളായ അനില്‍കുമാര്‍, വിനോദ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: