ഒരുപക്ഷെ കഴിഞ്ഞ പത്തു വര്‍ഷത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ മന്മോഹന് എന്ന് മാധ്യമങ്ങള്‍ ഉച്ചരിച്ചിരുന്നത് പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് മോദി എന്ന ആ വാക്ക് ഉച്ചരിക്കാതെ ഒരു ദിവസംപോലും ഒരു ദേശീയ ചാനലിന്റെയും ന്യൂസ് പ്രോഗ്രാം കടന്നുപോവുന്നില്ല. പരമാവധി ചെളി തനിക്കെതിരെ എറിയപ്പെടുന്നു എന്നറിഞ്ഞിട്ടും അതൊന്നും കാര്യമാക്കാതെ തെരഞ്ഞെടുപ്പ് കാലത്ത് ജനകോടികള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍വേണ്ടി ഓടിനടക്കുന്ന ഒരു നേതാവിനെയാണ് ഇപ്പോള്‍ നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് ദേശീയതയുടെയും മോദിജിയുടെയും വിജയം.
ഷനീഷ് പങ്കജ്
നമ്മുടെ രാജ്യം ഒരിക്കലും നന്നാവില്ല എന്ന് ഉറച്ചുവിശ്വസിക്കുന്ന നിരാശാവാദികള്‍ വിയോജിച്ചാലും ഭാരതം ഇന്ന് ഒരു സൂപ്പര്‍ പവര്‍ തന്നെയാണ്. ഭാരതീയരുടെ പരിശ്രമത്തിന്റെ നേട്ടമാണ് അത് .ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയും നാലാമത്തെ സൈനികശക്തിയുമാണ് ഇന്നത്തെ ഭാരതം .അമേരിക്ക നമ്മെ വിഴുങ്ങിക്കളയും എന്നുഭയപ്പെടുന്നവര് ഭാരതത്തിന്റെ യഥാര്‍ത്ഥ കരുത്ത് തിരിച്ചറിയാത്തവരാണ്. 38 വര്‍ഷത്തെ ശത്രുതയ്ക്കുശേഷം ക്യൂബ പോലും അമേരിക്കയുമായി സഹവര്‍ത്തിത്വത്തിന് ഒരുങ്ങുകയാണ്.
മുരളീധരന് രാമന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: