കോഴിക്കോട്: കേരള ലോട്ടറി സംരക്ഷണ സമിതി ഫെബ്രുവരി രണ്ടിന് ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദ് തൊഴിലാളി വിരുദ്ധമാണെന്ന് എറണാകുളത്ത് ചേര്‍ന്ന കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒന്നര വര്‍ഷമായി ഏജന്റുമാര്‍ ആവശ്യപ്പെടുന്ന അത്രയും ടിക്കറ്റുകള്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നിന്ന് ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ലഭിക്കുന്ന ഏതാനും ടിക്കറ്റുകള്‍ വിറ്റഴിച്ച് അന്നന്നത്തെ അരി വാങ്ങുന്ന തൊഴിലാളികള്‍ക്ക് ബന്ദുകള്‍ താങ്ങാനാവുന്നതല്ല. അതിനാല്‍ ഫെബ്രുവരി രണ്ടിലെ ബന്ദ് തള്ളിക്കളയണമെന്ന് കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ലോട്ടറിയില്‍ കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയ സേവന നികുതി റദ്ദാക്കാന്‍ സംഘടനയുടെ നേതാക്കള്‍ കേന്ദ്ര ബജറ്റ് അവതരണം കഴിഞ്ഞ ഉടന്‍ തന്നെ കേന്ദ്ര ധനമന്ത്രിയെ നേരില്‍ കണ്ട് നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: