തിരുവനന്തപുരം: ബാര്‍കോഴ ഇടപാടുകള്‍ ഉറപ്പിച്ചത് മന്ത്രി കെ.എം. മാണിയുടെ മകന് ജോസ് കെ മാണി എംപിയാണെന്ന് ബിജു രമേശ് ആരോപിച്ചു. ബാര്‍ ഓണേഴ്സ് അസോസിയേഷന് ചര്‍ച്ച നടക്കുന്നതിനിടെ നേതാക്കളെ ജോസ് .കെ. മാണി പല തവണ ബന്ധപ്പെട്ടുവെന്നും ഇത് സംബന്ധിച്ച രേഖകള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും ബിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബാര്‍ കോഴ ആരോപണങ്ങള്‍ നിഷേധിച്ച് മാണി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജു രമേശ് പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്നത്.
ആരോപണങ്ങളെ നിഷേധിച്ച മാണി പക്ഷെ താന്‍ പണം വാങ്ങിയില്ലെന്ന് പറഞ്ഞിട്ടില്ല.
ജോസ് കെ മാണിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടും. ജോസ് .കെ. മാണിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ആരോപണങ്ങള്‍ സത്യമാണെന്ന് മനസിലാകും. താന്‍ എല്ലാ തെളിവുകളും പുറത്ത് വിടുന്നതിന് മുമ്പ് മാണി അകത്താകുമെന്നും ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: