ന്യൂദല്‍ഹി: സുനന്ദ പുഷ്കറിന്റെ ദേഹത്തെ മുറിവുകള്‍ മല്‍പ്പിടുത്തത്തിനിടെ ഉണ്ടായതെന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ട്. എന്നാല്‍ മുറിവുകള്‍ മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇടത് താടിയെല്ലിലും വലത് കൈത്തണ്ടയിലുമായിരുന്നു മുറിവുകള്‍. 12 മണിക്കൂര്‍ മുതല്‍ നാലു ദിവസം വരെ പഴക്കമുള്ളതായിരുന്നു ഈ മുറിവുകള്‍. മരണ സമയത്ത് സുനന്ദ ആരോഗ്യവതിയായിരുന്നുവെന്നും എഫ്ഐആര്‍ പറയുന്നു.
ശശി തരൂരിന്റെ സഹായികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ദല്‍ഹി പോലീസ് പറഞ്ഞു. മകന് ശിവ് മേനോനെയും ചോദ്യം ചെയ്യും.
സുനന്ദയുടെ മരണം സംബന്ധിച്ച് സത്യാവസ്ഥ പുറത്തുവരണമെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും പോലീസ് അന്വേഷണം നടക്കുന്നതിനാലാണ് പ്രതികരിക്കാത്തതെന്നും ശശി തരൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇത് വരെയുള്ള അന്വേഷണത്തില്‍ ആശങ്കയുണ്ടെന്നും പുറത്തു നിന്നുള്ള ഇടപെടലുകള്‍ അന്വേഷണത്തില്‍ പാടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
അതേസമയം കേസില്‍ പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും.
ദല്‍ഹി പൊലീസിന്റെ ഏത് ചോദ്യത്തിനും മറുപടി നല്കാന് തയ്യാറാണെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും മെഹര്‍ തരാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: