ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുനന്ദയുടെ സുഹൃത്ത് സുനില്‍ സാബ് നിര്‍ണായക മൊഴി നല്‍കിയതായി സൂചന. ഐപിഎല്‍ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വിവരങ്ങള്‍ സുനന്ദ പുറത്തു പറയാനിരിക്കുകയായിരുന്നുവെന്ന മൊഴിയാണ് സുനില്‍ സാബ് നല്‍കിയത്.
മരിക്കുന്നതിന്റെ തൊട്ടു മുന്‍പ് സുനന്ദയെ ചില സന്ദേശങ്ങള്‍ അയക്കാന്‍ സഹായിച്ചയാളാണ് സുനില്‍ സാബ്. സുനന്ദ മരിച്ച ദിവസം സുനന്ദയെ സഹായിക്കാന്‍ സുനില്‍ സാബ് മുറിയിലുണ്ടായിരുന്നുവെന്ന നാരായണ്‍ സിംഗിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സുനില്‍ സാബിനെ പ്രത്യേക അന്വേഷണ സംഘം ചേദ്യം ചെയ്തത്. ശശി തരൂറിന്റെ ജീവനക്കാരനാണ് നാരായണ്‍ സിംഗ്
സുനന്ദയുടെ മരണത്തിന് ഐപിഎല്‍ വാതുവയ്പുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് സുനില്‍ സാബിന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: