തിരുവനന്തപുരം: കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷികോത്പന്നങ്ങള്‍ തങ്ങള്‍ക്കിഷ്ടമുള്ള വിപണിയില്‍ വില്ക്കാന് അനുവദിക്കുന്ന തരത്തില്‍ കാര്‍ഷികോത്പന്ന വിപണന നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാന്.
രാജ്യത്തിന് പൊതുവായ ഒരു ദേശീയ വിപണി എന്ന ലക്ഷ്യത്തോടെയുള്ള ഭേദഗതി പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു പസ്വാന്. 1986 ലെ ഉപഭോക്തൃകാര്യ നിയമം ഭേദഗതി ചെയ്യുമെന്ന് പസ്വാന് അറിയിച്ചു.
നിലവിലുള്ള ത്രിതല ഉപഭോക്തൃ പരാതി പരിഹാരസംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി രൂപീകരിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് ഭേദഗതി. കര്ഷകന് ഉല്പന്നങ്ങള് ഇഷ്ടമുള്ളിടത്ത് കൊണ്ടുപോയി വില്‍ക്കുന്ന തരത്തില്‍ നിയമത്തില്‍ ഭേദഗതി വരും. സവോളയും, തക്കാളിയും പൂഴ്ത്തിവയ്ക്കുന്നത് ജാമ്യമില്ലാകുറ്റമാക്കും.
പൂഴ്ത്തിവച്ചത് പിടിച്ചാല്‍ 6 മാസം തടവ് എന്നത് ഒരു വര്‍ഷമാക്കും. റയിഡ് ചെയ്യുമ്പോള്‍ ഏതെങ്കിലും സാധനം ഗുണനിലവാരമില്ലെന്നു കണ്ടാല്‍ കണ്ടെത്തിയ ഉല്പന്നം മാത്രമായിരിക്കില്ല. മേലില്‍ നിരോധിക്കുക. പ്രസ്തുത കമ്പനിയുടെ അതേ ബ്രാന്‍ഡിലുള്ള എല്ലാ സാധനങ്ങള്‍ക്ക് വിലക്ക് വരും.
കേന്ദ്രഗവണ്മെന്റ് കൈക്കൊണ്ട നടപടികളുടെ ഫലമായി അവശ്യവസ്തുക്കളുടെ വില കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. പണപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനത്തിലെത്തി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായ ഭക്ഷ്യധാന്യ ശേഖരം രാജ്യത്ത് ഉണ്ടെന്ന് പസ്വാന് പറഞ്ഞു.
ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കി വരികയാണ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അടുത്ത മാര്‍ച്ച് 31 നകം കേരളത്തില്‍ നടപ്പാക്കാമെന്ന് സംസ്ഥാന ഗവണ്മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പസ്വാന് അറിയിച്ചു.
കേരളത്തില്‍ നഗരപ്രദേശങ്ങളിലെ 39.5 ശതമാനം പേരും, ഗ്രാമീണ മേഖലയിലെ 52.63 ശതമാനം പേരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. മൊത്തം 1.54 കോടി ജനങ്ങള്‍ക്ക് കിലോക്ക് 2 രൂപ നിരക്കില്‍ ഗോതമ്പും, 3 രൂപ നിരക്കില്‍ അരിയും ലഭിക്കും. ആന്ധ്രയിലെ കാക്കിനടയില്‍ നിന്നും കടല്‍ മാര്‍ഗം കൊച്ചി തുറമുഖം വഴി പൊതുവിതരണത്തിനുള്ള അരി സംസ്ഥാനത്ത് എത്തിച്ച് തുടങ്ങി.
ഇതു കൂടാതെ വിഴിഞ്ഞം, കൊല്ലം, കോഴിക്കോട് അഴീക്കല്‍ (കണ്ണൂര്‍) തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കം പരിഗണനയിലാണ്. ഇത്തരത്തില്‍ കപ്പല്‍ മാര്‍ഗമുള്ള ചരക്ക് നീക്കം പൊതുവെ കാര്യക്ഷമവും താരതമ്യേന ലാഭകരവുമാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: