സോണിത്പൂര്‍: അസമില്‍ സമാധാനമുറപ്പിക്കാന്‍ ലക്ഷ്യമിട്ട് സൈനികനടപടികള്‍ ആരംഭിച്ചു. ബോഡോ ഭീകരരെ അമര്‍ച്ചചെയ്യാന്‍ ഓപ്പറേഷന് ഓള്‍ഔട്ട് എന്നപേരില്‍ 9000 സൈനികരെ വിന്യസിച്ചു. സിആര്‍പിഎഫ്, ഐഎഫ്ടിപി, എസ്എസ്ബി തുടങ്ങിയ സേനാവിഭാഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത് .
ഭീകരര്‍ മ്യാന്മറിലേക്കും ബംഗ്ലാദേശിലേക്കും കടക്കുന്നത് തടയാന്‍ അതിര്‍ത്തിയില്‍ സൈന്യം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. നാട്ടിലെ ക്രമസമാധാനമായിരിക്കും പോലീസിന്റെ ചുമതല. സാധാരണക്കാര്‍ക്കിടയില്‍ ആത്മവിശ്വാസം ഉണര്‍ത്താനും ആക്രമണമുണ്ടായ പ്രദേശങ്ങളില്‍ സമാധാനം ഉറപ്പുവരുത്താനും പ്രാദേശിക കമാന്റര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച ബോഡോ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 75 പേരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നുണ്ട്. കൊക്രജാര്‍ ജില്ലയില്‍ മാത്രം 75,000 പേരാണ് ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. 53 ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: