കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎം ഏകപക്ഷീയമായി നടത്തിക്കൊണ്ടിരിക്കുന്ന ഭീകരതക്കെതിരായി ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ജനുവരി 1, 2 തിയ്യതികളില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ബിജെപി ദിനരാത്ര സത്യഗ്രഹം നടത്തുമെന്ന് സംസ്ഥാന വക്താവ് വി. കെ. സജീവന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
1 ന് രാവിലെ 10 മണിക്ക് ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി നേതാക്കളായ സി.കെ.പത്മനാഭന്, കെ.സുരേന്ദ്രന്, കെ.പി.ശ്രീശന് മാസ്റ്റര്‍, എം. ടി. രമേശ്, ശോഭാ സുരേന്ദ്രന്, കെ.രഞ്ചിത്ത് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. സാമൂഹ്യ, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ സത്യഗ്രഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പരിപാടിയോടനുബന്ധിച്ച് സാംസ്കാരിക കൂട്ടായ്മ, വനിതാ കൂട്ടയാമ, പ്രതിഷേധ കൂട്ടായ്മ തുടങ്ങിയവ നടക്കും.
2008 മുതല്‍ ജില്ലയില്‍ നിലനിന്ന സമാധനം ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള സംയമനത്തിന്റെ ഭാഗമാണെന്ന് സജീവന് പറഞ്ഞു. ആറ് പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ഈ കാലയളവില്‍ സിപിഎം സംഘം കൊലപ്പെടുത്തിയത്. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂരിലെ എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനത്തോടെയാണ് പ്രതികരിച്ചത്.
സിപിഎമ്മിനെതിരായ ജനവികാരം ജില്ലയില്‍ ശക്തമാണ്. ബിജെപി പ്രവര്‍ത്തകരെ പ്രകോപിതരാക്കുന്നതിന് വേണ്ടിയാണ് സിപിഎം നേതൃത്വം നിരന്തരമായി ജില്ലയുടെ വിവധ ഭാഗങ്ങളില്‍ അക്രമമുണ്ടാക്കുന്നത്. ഒരു രക്തസാക്ഷിയെ സൃഷ്ടിച്ച് തങ്ങള്‍ക്കെതിരായ ജനവികാരത്തെ മറികടക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
പയ്യന്നൂരില്‍ ഒരു ദിവസം കൊണ്ട് തകര്‍ത്തത് ഏഴ് ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ്. നിരവധി വാഹനങ്ങളും കത്തിച്ചു. പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും തെരഞ്ഞ് പിടിച്ച് സിപിഎം സംഘം അക്രമിക്കുകയാണ്. കഴിഞ്ഞ ദിവസം ശിവപുരത്ത് വിവാഹ വീട്ടിലും സിപിഎം സംഘം അക്രമം നടത്തി. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരും അക്രമത്തിനിരയായി. ഡിസംബര്‍ 1 ന് ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന്‍ ദിനാചരണത്തില്‍ പങ്കെടുത്ത് മടങ്ങിയ ബിജെപി പ്രവര്ത്തകന് മണക്കാട് രാജന് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. സിപിഎം നിരന്തരമായ അക്രമം നടത്തിയിട്ടും ബിജെപി പ്രവര്‍ത്തകര്‍ സംയമനത്തോടെയാണ് പ്രതികരിക്കുന്നത്.
ബിജെപി സിപിഎം സംഘര്‍ഷമാണ് ജില്ലയില്‍ നടക്കുന്നതെന്ന പ്രചരണം ശരിയല്ല. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഏകപക്ഷീയമായ അക്രമമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിനെപ്പറ്റി പറയാന്‍ ആരും തയ്യാറാകുന്നില്ല. എന്നാല്‍ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇരകള്‍ക്ക് ലഭിക്കേണ്ട ന്യായമായ നീതി ബിജെപിക്ക് ലഭിക്കുന്നില്ലെന്ന് സജീവന് പറഞ്ഞു. കാശ്മീര്‍ താഴ്വരയിലെ തീവ്രവാദികള്‍ പോലും ദേശീയ മുഖ്യധാരയിലേക്ക് വരുമ്പോള്‍ പേശീബലം കാണിച്ചാണ് സിപിഎം ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ഭാരതത്തില്‍ മറ്റൊരിടത്തും ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തന ശൈലി കാണാന്‍ സാധിക്കില്ല. വികസന അജണ്ടയുമായാണ് ബിജെപി ജനങ്ങളെ സമീപിക്കുന്നത്. സിപിഎം കേന്ദ്രങ്ങളിലും ബിജെപി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം നടത്തും. വാളും ബോംബുമെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സിപിഎമ്മിനെ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാണിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
ജില്ലയില്‍ വികസന മുരടിപ്പുണ്ടെന്ന് പറയുന്നത് ഇവിടെയുള്ള ജനപ്രതിനിധികള്‍ തന്നെയാണ്. ജില്ലയുടെ വികസനത്തിനും സമാധാന സംരക്ഷണത്തിനും എന്ത് വിട്ടു വീഴ്ച ചെയ്യാനും ബിജെപി തയ്യാറായാണ്. ബിജെപിയുടെ നിലപാടിന് സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. സ്വാതന്ത്ര്യംവും സമാധാനവും വികസനവും എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കണ്ണൂരിലെ മാര്‍ക്സിസ്റ്റ് അക്രമം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കുമെന്നും സജീവന് പറഞ്ഞു. പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, എ.ഒ.രാമചന്ദ്രന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: