മാവേലിക്കര: ഭാരതത്തെ ഹിന്ദുരാഷ്ട്രം അല്ലാതാക്കാന്‍ ചില ലോകരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന് സ്വാമി. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നടക്കുന്ന രാമായണ മഹാസത്രത്തില്‍ ഹിന്ദുക്കളുടെ സാമൂഹിക ധര്‍മ്മം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്ത്കൊണ്ടാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത്.
മതേതരത്വത്തിന്റെ പേരില്‍ ശക്തമായ മതപ്രീണനമാണ് ഇപ്പോള്‍ നടക്കുന്നത്. ഭാരതത്തില്‍ ജനിച്ചവരുടെ പൂര്‍വ്വികര്‍ ഹിന്ദുക്കളാണ്, അതിനാല്‍ പൂര്‍വമതത്തിലേക്ക് അവര്‍ തിരിച്ചെത്തുന്നത് മതപരിവര്‍ത്തനമല്ല. ധീരന്മാരായ വ്യക്തികള്‍ ഉണ്ടായതുകൊണ്ടാണ് ഇപ്പോഴും ഇവിടെ ഹിന്ദുക്കള്‍ നിലനില്‍ക്കുന്നത്. ഭാരതത്തില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കണം. എല്ലാവര്ക്കും ഒരേനീതിയും നിയമവുമാണ് വേണ്ടത്.
ഭാരതത്തില്‍ മാത്രമാണ് വിവിധ നിയമവും നീതിയും ജനാധിപത്യവും നിലനില്‍ക്കുന്നത്. ഇത് മാറ്റപ്പെടേണ്ടതാണന്നും അദ്ദേഹം പറഞ്ഞു.
അഖണ്ഡഭാരതത്തില്‍ സ്ത്രീകള്‍ക്ക് എന്നും ബഹുമാന്യ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ പാശ്ചാത്യരെ അനുകരിക്കാന്‍ തുടങ്ങിയതു മുതല്‍ ഭാരതത്തിലെ സ്ത്രീകള്‍ അപമാനിതരാകാന്‍ തുടങ്ങി. പടിഞ്ഞാറിനെ അനുകരിച്ച് പുരോഗതിനേടാമെന്ന് വിചാരിക്കുന്നത് അപകടമാണ്. നമ്മള്‍ക്കുള്ളത് ഇവിടെതന്നെയുണ്ട്, അത് പ്രയോജനപ്പെടുത്തുകയാണ് ഏറ്റവും വലിയ കര്‍ത്തവ്യവും പുരോഗതിയും.
സംസ്കൃതഭാഷയിലൂടെ സമൂഹത്തെ ഉദ്ധരിക്കാം. നിലവിലുള്ള അസത്യങ്ങള്‍ കുത്തിനിറച്ച ഭാരതചരിത്രം കുട്ടികളെ പഠിപ്പിച്ച് രാജ്യത്തിന്റെ മഹത്വം കളഞ്ഞതായും അതിനാല്‍ ബിജെപി, എല്ലാകുട്ടികള്ക്കുവേണ്ടിയും ഭാരതത്തിന്റെ ചരിത്രമെഴുതുമെന്നും സ്വാമി പറഞ്ഞു. പ്രൊഫ. അനന്തശിവഅയ്യര് അദ്ധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, കെ.എസ്. രാജന്, ഡി.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: