കോട്ടയം: കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളില്‍നിന്നും ക്രൈസ്തവമതത്തിലേക്ക് ഒരിക്കല്‍ പരിവര്‍ത്തനം ചെയ്തവര്‍ നൂറ്റാണ്ടുകളായി ക്രൈസ്തവ സഭകളില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ കണ്ടുമടുത്തിട്ടാണ് പുനഃമതപരിവര്ത്തനത്തിന് സന്നദ്ധരാവുന്നതെന്ന് ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ. പുതുക്രിസ്ത്യാനികളെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനോ അവര്‍ക്ക് പുരോഗതിയുടെ പാത സുഗമമാക്കുവാനോ പാരമ്പര്യം അവകാശപ്പെടുന്ന ക്രൈസ്തവര്‍ ഇന്നും ഒരുക്കമല്ല.
പട്ടികജാതിക്കാരനെ ഇന്ത്യന്‍ പ്രസിഡന്റായും സുപ്രീം കോടതി ചീഫ് ജസ്റ്റിസായും ലോക്സഭാ സ്പീക്കറായും അംഗീകരിക്കാന്‍ ഹൈന്ദവ സമൂഹം മടികാണിക്കാതിരുന്നപ്പോള്‍ പാരമ്പര്യ ക്രൈസ്തവരാകട്ടെ അവര്‍ക്ക് സ്വന്തം സഭകളില്‍ മേല്പ്പട്ടത്വമോ ഉന്നതസ്ഥാനങ്ങളോ സഭാ സ്ഥാപനങ്ങളില്‍ നിയമനങ്ങളോ നല്കുന്നതില് ഇന്നും വൈമുഖ്യമാണ് കാണിക്കുന്നത്.
വിവിധ പിന്നോക്ക വിഭാഗങ്ങളില്‍നിന്നും ക്രൈസ്തവരായവര്‍ ക്രൈസ്തവ സഭകളിലെ ഭീകര വര്‍ഗീയത കണ്ട് മടുത്തിരിക്കുകയാണ്. പുനര്‍മതപരിവര്‍ത്തനത്തിന് ബിജെപിയോ ആര്‍എസ്എസ്സോ വിശ്വഹിന്ദുപരിഷത്തോ അല്ല കാരണം. ക്രൈസ്തവ സഭകളില്‍ നടമാടുന്ന അഴിമതിയും അനാചാരങ്ങളുമാണ്. പരിവര്‍ത്തിത ക്രൈസ്തവ സമൂഹത്തിന്മേല് ഈ വര്‍ഗീയ നേതാക്കള്‍ മുതലക്കണ്ണീര് ഒഴുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: