ശ്രീഹരിക്കോട്ട: ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ഭാരതത്തിന്റെ ദൗത്യത്തിന്റെ ആദ്യ പരീക്ഷണം വിജയകരം. രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വിയുടെ പരിഷ്കരിച്ച പതിപ്പായ ‘മാര്‍ക്ക് 3″ ഉപയോഗിച്ചായിരുന്നു പരീക്ഷണം.
ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാം വികസിപ്പിച്ച ക്രൂ മൊഡ്യൂളായാണു ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപിച്ചിരിക്കുന്നത്. റോക്കറ്റിന് 42.4 മീറ്റര്‍ ഉയരവും 630 ടണ്‍ ഭാരവുമുണ്ട്. ഖര ഇന്ധന ബൂസ്റ്ററുകള്‍, ദ്രവ ഇന്ധന കേന്ദ്രഭാഗം, ക്രയോജനിക് ഘട്ടം എന്നിവ റോക്കറ്റിന്റെ പ്രധാന ഭാഗങ്ങളാണ്.
ബഹിരാകാശത്ത് എത്തിച്ചതിനുശേഷം ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചിറക്കാവുന്ന പേടകമാണ് ഈ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചത്. 3.65 ടണ്‍ ഭാരമുള്ളതാണ് ഈ പേടകം. ഐഎസ്ആര്‍ഒ ഭാവിയില്‍ നടത്തുന്ന, മനുഷ്യരുള്‍പ്പെട്ട ബഹിരാകാശയാത്രയ്ക്കുള്ള പേടകത്തിന്റെ മാതൃകയാണ് ഇത്. ബംഗാള്‍ ഉള്‍ക്കടലിലാകും ഇത് തിരിച്ചിറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: