തിരുവനന്തപുരം: ബാര്‍ കോഴവിവാദക്കേസില് ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇന്നും പ്രതിഷേധിച്ചു. കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടിയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമസഭയിലെത്തിയത്. ചോദ്യോത്തരവേളയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനും പ്രതിപക്ഷം തയ്യാറായില്ല.
മാണി രാജിവയ്ക്കുക, ബാര്‍ കോഴയില്‍ എക്സൈസ് മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും പങ്ക് അന്വേഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളും പ്ളക്കാര്‍ഡുകളും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. ബാര്‍ കോഴ വിഷയം ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് വാ മൂടിക്കെട്ടി പ്രതിപക്ഷം സഭയിലെത്തിയത്.
അതിനിടെ അടിയന്തരപ്രമേയം അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. അടിയന്തര പ്രമേയ നോട്ടീസ് സബ്മിഷനായി മാറ്റിയ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്റെ നടപടിയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പ്രതിഷേധം അറിയിച്ചു. എന്നാല്‍ കഴിഞ്ഞ ഇത് പുതിയ കാര്യമല്ലെന്നും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ഇത്തരം നടപടിയുണ്ടായിട്ടുണ്ടെന്നും ഡെപ്യുട്ടി സ്പീക്കര്‍ അറിയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ 11 നോട്ടീസുകള്‍ ഇത്തരത്തില്‍ സബ്മിഷനാക്കിയെന്നും അദ്ദേഹം പറഞ്ഞൂ. എന്നാല്‍ സാഹചര്യം വ്യത്യസ്തമാണെന്നും പുതിയ വിഷയമാണ് ഉന്നയിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന് അറിയിച്ചു.
തുടര്‍ന്ന് മാത്യൂ ടി തോമസ് അവതരിപ്പിച്ച സബ്മിഷനില്‍ അഡീ. അഡ്വ.ജനറലിനെ മന്ത്രി കെ എം മാണിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു. രമേശ് ചെന്നിത്തല മാണിയുടെ വീട്ടില്‍ പോയതും ദുരൂഹമെന്ന് മാത്യു ടി തോമസ് പറഞ്ഞു. എന്നാല്‍ അഡി. അഡ്വ. ജനറലിനെ വിളിച്ചുവരുത്തിയില്ലെന്ന് ഇ എ തോമസ് അറിയിച്ചു. സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം ഡെ. സ്പീക്കര്‍ അംഗീകരിച്ചു. നിയമമന്ത്രിയെ അഡി. അഡ്വ. ജനറലിന് എപ്പോള്‍ വേണമെങ്കിലും വന്നുകാണാമെന്നും ഇ എ തോമസ് പറഞ്ഞു. മാണിയെ താന്‍ വീട്ടില്‍ പോയി കണ്ടതില്‍ അധാര്മ്മികതയില്ലെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. അസൗകര്യം ഒഴിവാക്കാനാണ് പൊലീസ് അകമ്പടിയില്ലാതെ മാണിയെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: