കാസര്‍കോട്: സംസ്ഥാനത്തെ സാമൂഹ്യസാംസ്കാരിക മേഖലകളില്‍ സജീവമായ ചില സംഘടനകള്‍ ലൈംഗിക ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെ വന്‍തോതില്‍ റിക്രൂട്ട് ചെയ്യുന്നു. സ്വതന്ത്രമായി ചിന്തിക്കുക, സ്വതന്ത്രമായി ജീവിക്കുക എന്ന ആശയം അടിച്ചേല്‍പ്പിച്ച് ചില ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടുന്ന സംഘടനകളാണ് വിദ്യാര്‍ത്ഥിനികളെ റിക്രൂട്ട് ചെയ്യുന്നത്.
കോഴിക്കോട്ടുള്ള ഒരു സംഘം, കൊച്ചിയിലെ ചുംബന സമരത്തിന് വന്‍തോതില്‍ പ്രതിനിധികളെ ഇറക്കിയിരുന്നു. അടുത്ത ചുംബന സമരം കോഴിക്കോട് നടത്താന്‍ തീരുമാനിച്ചതിന് പിന്നിലും ഇത്തരം രഹസ്യനീക്കമാണ്. എല്ലാവര്ക്കും ലൈംഗിക സ്വാതന്ത്ര്യം ആവശ്യമാണെന്നും കന്യകാത്വത്തെക്കുറിച്ച് ഒരു സ്ത്രീയും ഭയക്കേണ്ടതില്ലെന്നും അത് വലിച്ചെറിയാന്‍ ഏത് നിമിഷവും അവള്‍ക്ക് അവകാശമുണ്ടെന്നുമാണ് ഇവരുടെ രഹസ്യ കാമ്പയിനുകളില്‍ അംഗങ്ങളെ ഉദ്ബോധിപ്പിക്കുന്നത്.
കോഴിക്കോട് മാവൂര്‍ റോഡിന് സമീപത്തുള്ള ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലും, പാളയത്തും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ജനകീയ പ്രശ്നങ്ങള്‍ ചാടിക്കയറി ഏറ്റെടുത്ത് പെട്ടെന്ന ശ്രദ്ധ പിടിച്ചുപറ്റുകയാണ് ആദ്യപടി. തുടര്‍ന്ന് സാമൂഹ്യസാംസ്കാരിക നേതാക്കളെ പങ്കെടുപ്പിച്ച് വലിയ സദസ്സുകള്‍ക്ക് നേതൃത്വം നല്കി വിശ്വാസ്യതയും അംഗീകാരവും നേടിയെടുക്കും. എന്നാല്‍ പിന്നാമ്പുറങ്ങളിലെ സ്ഥിതി അതല്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. മൂന്നും നാലും പേര് അടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് പലയിടത്തായി ശാരീരിക ബന്ധങ്ങളില്‍ ഏര്‍പ്പെടുകയാണ് പരിപാടി.
ഇതിന് വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെ ആദ്യം സംഘടനയുടെ ഭാഗമാക്കും. അറിഞ്ഞോ അറിയാതെയോ പല നേതാക്കളും ഇത്തരം സംഘടനകള്‍ക്ക് കൂട്ടുനിന്നതോടെ ഇവര്‍ വലിയ ഗ്രൂപ്പുകളായിക്കഴിഞ്ഞു. അരക്ഷിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നു വരുന്നവരാണ് ഇവരുടെ പ്രധാന ഇര.
ഇവരെ ആകര്‍ഷിച്ച് സാമൂഹ്യ ഉത്തരവാദിത്വം എന്ന മേമ്പൊടി ചേര്‍ത്ത് എല്ലാ സ്വാതന്ത്ര്യവും നല്‍കാമെന്ന് പറഞ്ഞ് സംഘടനയിലേക്ക് കൊണ്ടുവരും. സ്ത്രീക്കും പുരുഷനും എല്ലാകാര്യങ്ങളിലും തുല്യ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് ഇവര്‍ പലരെയും കുഴിയില്‍ ചാടിക്കും. വലിയൊരു വിപത്തിലേക്കാണ് ഇവര്‍ സമൂഹത്തെ തള്ളി വിടുന്നത്.
ഒരുപാട് പേര് ചേര്‍ന്ന് ലൈംഗികത ആസ്വദിക്കുകയെന്ന, പരസ്പരം മാറി മാറി ഉപയോഗിക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇത്തരം ചില സംഘടനകളുടെ യഥാര്‍ത്ഥ പരിപാടി. കൂടെ മദ്യവും മയക്കുമരുന്നും. ഇത്തരം സംഘടനകള്‍ പലതവണ പൊളിഞ്ഞെങ്കിലും വീണ്ടും പുതിയ പേരുകളില്‍ പൊട്ടിമുളയ്ക്കുകയാണ്. കുടുംബജീവിതം ഛിന്നഭിന്നമായപ്പോള്‍ ചിലര്‍ കുടുംബം ആഗ്രഹിച്ച് പിന്നീട് സംഘടന വിട്ടു. വിദ്യാര്‍ത്ഥികളെ രഹസ്യ കേന്ദ്രങ്ങളില്‍ ബ്രെയിന്‍ വാഷിങിലൂടെ തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരും. ഇവയിലേക്ക് വന്ന ചില സാമൂഹ്യ പ്രവര്‍ത്തകരുടെ പണവും ഇത്തരത്തില്‍ തട്ടിയിട്ടുണ്ടത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: