കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മെഴുക് മ്യൂസിയത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ പൊതുജന സാന്നിദ്ധ്യത്തില്‍ മാപ്പുപറയണമെന്ന് കൊല് ക്കത്ത സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ്. തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്കതിരെ കേസെടുക്കണമെന്നും ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ സമിതിആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം ആദ്യം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് മെഴുക് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇവിടെ നേതാജി ഉള്‍പ്പടെ പ്രശസ്തരായ 19 പേരുടെ മെഴുക് പ്രതിമകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സുഭാഷ് ചന്ദ്രബോസിന്റെ മാത്രം പേരിന്റെ അക്ഷരങ്ങള്‍ തെറ്റായാണ് എഴുതിയിരിക്കുന്നത്. ഇതുകൂടാതെ മ്യൂസിയത്തെക്കുറിച്ച് ഇക്കോ ഹബില്‍ നിന്നും സന്ദര്‍ശകര്‍ക്കായി നല്കുന്ന വിശദാംശങ്ങളില്‍ നേതാജിയുടെ മരണദിവസം ആഗസ്് 18, 1945 എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നേതാജിയെ കാണാതായത് സംബന്ധിച്ച് അന്വേഷിച്ച ജസ്റ്റീസ് മുഖര്‍ജി കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 1945ലെ വിമാന അപകടത്തില്‍ മരിച്ചിരുന്നില്ലെന്ന് പ്രതിപാദിച്ചിരുന്നു.
ഇത്തരത്തില്‍ തെറ്റായ വിവരം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് സെക്രട്ടറി നിര്‍മല്യ ഭട്ടാചാര്യയാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പരാതി സമര്‍പ്പിച്ചത്. മ്യൂസിയത്തില്‍ ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നേതാജിയെ അപമാനിക്കുന്നതിനു തുല്യമാണ്. രാജ്യെത്ത ജനങ്ങളുടെ വികാരങ്ങള്‍ക്ക് ക്ഷതം ഏല്‍പ്പിക്കുന്നതാണ് മ്യൂസിയം അധികൃതരുടെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതാജിയെ കുറിച്ച് ഇക്കോ ഹബ്ബില്‍ സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്തുവരുന്ന വിശദാംശങ്ങള്‍ പിന്‍വലിക്കണമെന്നും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ രെണ്കോജി ക്ഷേത്രത്തില്‍ നേതാജിയുടേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും നേതാജിയുടെ ബന്ധുവും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് പ്രവര്‍ത്തകനുമായ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. നേതാജിയെ പോലെയൊരു വ്യക്തിയുടെ വിവരങ്ങള്‍ തെറ്റായി നല്‍കിയതില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തരത്തിലാണെന്നതു മനസ്സിലാക്കാവുന്നതാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി മാപ്പ് പറയണമെന്നും ബോസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: