ന്യൂദല്‍ഹി : സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ പ്രായപരിധി കുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ പ്രായപരിധി കുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുന്ന തീരുമാനം മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ പ്രായപരിധി നാലുവര്‍ഷം കുറക്കുമെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി എത്തിയത്.
പ്രായപരിധി കുറക്കുന്നതുമൂലം ഗ്രാമപ്രദേശങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ അവസരങ്ങളാണ് കൂടുതലായും നഷ്ടപ്പെടുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രായപരിധി കുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നതാണെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു. യുപിഎ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നത് വീണ്ടും പുന:പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രായപരിധി കുറക്കുന്നത് പരീക്ഷ എഴുതി കാത്തിരിക്കുന്ന നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം നഷ്ടപ്പെടുത്തുന്നത്. അതേസമയം പരീഷ എഴുതുന്നതിനുള്ള അവസരങ്ങളുടെ എണ്ണവും കുറക്കാനും യുപിഎ സര്‍ക്കാര്‍ നിര്‍ദ്ദേശം വെച്ചിരുന്നു.
യുപിഎ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഇത് പ്രകാരം പൊതു വിഭാഗത്തിന് 30 വയസ്സു വരെ എന്നത്് 26 വയസ്സുവരേയും ഒബിസി വിഭാഗത്തിന് 33 എന്നത് 28ഉം എസ്സി, എസ്ടിക്ക് 35 എന്നത് 29 വയസ്സ് എന്നിങ്ങനെ പ്രായപരിധി കുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വെച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: