മുംബൈ: ആദര്‍ശ് ഫ്ളാറ്റ് കുംഭകോണ കേസില്‍ നിന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ പേര് നീക്കില്ല.
കേസിലെ കുറ്റപത്രത്തില്‍ നിന്ന് ചവാന്റെ പേര് നീക്കണമെന്ന സി.ബി.ഐയുടെ ആവശ്യം ബോംബെ ഹൈക്കോടതി തള്ളുകയായിരുന്നു.
വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത് വരെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
നേരത്തെ ചവാന്റെ പേര് കുറ്റപത്രത്തില്‍ നിന്ന് നീക്കണമെന്ന ആവശ്യം വിചാരണ കോടതിയും നിരസിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത് വരെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
സ്റ്റേ അനുവദിച്ചിരിക്കുന്ന നാലാഴ്ച്ച കാലത്തേക്ക് ചവാനെതിരെ നടപടികള്‍ സ്വീകരിക്കരുതെന്നും കീഴ്ക്കോടതിക്ക് ജസ്റ്റീസ് എം.എല്‍.തഹിലിയാനി നിര്‍ദ്ദേശം നല്കി.
ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനാക്കുറ്റവുമാണ് സി.ബി.ഐ ചവാനെതിരെ ആരോപിച്ചത്. കേസില്‍ ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ ഗവര്‍ണറുടെ അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: