ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരസ്പര ധാരണയിലൂടെ മാത്രമേ അവസാനിക്കുകയുള്ളെന്ന് ടിബറ്റന്‍ നേതാവ് ദലൈലാമ.
ചൈന്നീസ് പ്രസിഡന്റ് സി ജിങ് പിങ് ഈ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ദലൈലാമ അറിയിച്ചു.
ജിങ് പിങ് തുറന്ന് മനസ്സിനുടമാണെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞെന്നും ടിബറ്റന്‍ നേതാവ് വ്യക്തമാക്കി.
ജിങ്പിങിന്റെ ഇന്ത്യ സന്ദര്‍ശനത്തിനെതിരായി ദല്‍ഹിയിലെ ടിബറ്റന്‍ ജനത പ്രതിഷേധിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ദലൈലാമ.
ടിബറ്റന്‍ ജനതയുടെ പ്രശ്നം ഇന്ത്യയുടെ കൂടി പ്രശ്നമാണെന്നതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുതയെന്നും അദ്ദേഹം പറഞ്ഞു.
1950ന് മുമ്പ് വരെ വടക്കന്‍ അതിര്‍ത്തികളിലൊന്നും തന്നെ പ്രശ്നങ്ങളില്ലായിരുന്നെന്നും ധാരണയിലൂടെ മാത്രമേ ഇവയെല്ലാം അവസാനിക്കുകയുള്ളുവെന്നും ദലൈലാമ ചൂണ്ടിക്കാട്ടി.
ടിബറ്റന്‍ നേതാവിനെ ചൈന വിഘടനവാദിയായിട്ടാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: