കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ 21 പേര് കൊല്ലപ്പെട്ടു. ഗാസ്നി നഗരത്തിലെ സുരക്ഷ ചെക്ക്പോസ്റ്റിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
പുലര്‍ച്ചെ മൂന്നിനാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു. ആയുധങ്ങളുമായെത്തിയ ഭീകരര്‍ ചെക്ക്പോസ്റ്റിന് നേരെ വെടിവെയ്ക്കുകയായിരുന്നു.
18 ഭീകരരും മൂന്ന് പോലീസുകാരും ആക്രമണത്തില്‍ മരിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചത്. നാല് പോലീസുകാരെ തട്ടികൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: