ചെന്നൈ: മേം ഹും രജിനീകാന്ത് എന്ന ഹിന്ദി സിനിമയുടെ റിലീസിങ്ങിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയാണ് സ്റ്റേ നല്‍കിയത്. സിനിമയ്ക്കെതിരെ നടന് രജിനീകാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്തു, സിനിമയക്ക് രജിനികാന്ത് എന്ന പേര് നല്കാന് അനുമതി വാങ്ങിയില്ല എന്നീ ആരോപണങ്ങളാണ് രജനികാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. കേസ് പരിഗണിച്ച കോടതി സിനിമയുടെ റിസീസിങ്ങ് മാറ്റിവെക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഹര്‍ജി ഈ മാസം 22-ന് വീണ്ടും പരിഗണിക്കും.
പേരിനെച്ചൊല്ലി ഇതാദ്യമായാണ് രജനികാന്ത് കോടതിയെ സമീപിക്കുന്നത്. വിവിധസിനിമകളിലെ രജനീകാന്തിന്റെ സൂപ്പര്‍ഹീറോ ഇമേജുകളാണ് മേം ഹും രജനീകാന്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. രജനീകാന്തിന്റെ അസാമാന്യ അഭിനയശേഷി, വ്യക്തിപ്രഭാവം, മാനറിസം, ഭാഷാ പ്രയോഗം എന്നിവയാണ് അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തത്. മേം ഹൂം രജനീകാന്ത് എന്ന സിനിമ കാണുമ്പോള്‍ ഭാരതത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളും തന്റെ വ്യക്തിത്വത്തെ തെറ്റിദ്ധരിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സിനിമകള്‍ക്ക് തന്റെ പേരോ, ചിത്രമോ നല്‍കുന്നത് വ്യക്തിത്വത്തെ ഹനിക്കുന്നതിന് തുല്യമാണ്. തന്റെ പേരും ചിത്രങ്ങളും നിര്‍മ്മാതാവ് ചൂഷണം ചെയ്തതായി പത്രസമ്മേളനങ്ങളില്‍ നിന്നും, വീഡിയോ, പോസ്റ്ററുകളില്‍ നിന്നുമാണ് മനസിലാക്കാന്‍ സാധിച്ചത്.
പേര്, ചിത്രങ്ങള്‍, കാരിക്കേച്ചറുകള്‍ എന്നിവ ചിത്രത്തില്‍ ഉപയോഗിക്കുവാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് നേരിട്ടോ, അല്ലാതെയോ സമീപിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഫൈസല്‍ സെയ്ഫ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വര്‍ഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സരോജാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോമഡിച്ചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: