ഹൈദരാബാദ്: ഫയലുകളും കടലാസുകളുമില്ലാത്ത ആദ്യത്തെ ഇ-ക്യാബിനറ്റ് ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്നു. രാജ്യത്ത് ആദ്യമായാണ് ഇ-കാബിനറ്റ് യോഗം ചേരുന്നത്. ഐപാഡുകളുമായാണ് മന്ത്രിമാര്‍ കാബിനറ്റ് യോഗത്തിനെത്തിയത്.
പാസ്വേര്ഡ് മുഖേനയാണ് ഓരോ മന്ത്രിമാര്‍ക്കും വിവരങ്ങള്‍ അറിയാന്‍ സംവിധാനം ക്രമികരിച്ചിരുന്നത്. ലാപ്ടോപ്പ്, ഐപാഡ് തുടങ്ങിയ ഏത് സംവിധാനത്തിലൂടെയും മന്ത്രിമാര്‍ക്ക് വിവരങ്ങളറിയാം. മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡകളും മിനിട്ട്സും ഐപാഡുകളിലാണ് രേഖപ്പെടുത്തിയത്. ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നായിഡു പുതിയ പരിഷ്കാരം കൊണ്ടു വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: