ശ്രീനഗര്‍: ശ്രീനഗറിലെ ആശയവിനിമയ ബന്ധം പൂര്‍ണമായും പ്രളയക്കെടുതിയില്‍ താറുമാറായി. വെള്ളപ്പൊക്കവും മഴയും രൂക്ഷമായതിനാല്‍ ഫോണ്‍ ബന്ധം പുന:സ്ഥാപിക്കാന്‍ അധികൃതര്‍ക്കായില്ല. ഞായറാഴ്ച രാത്രിയോടെയാണ് ശ്രീനഗറിലെ ആശയവിനിമയബന്ധം പൂര്‍ണമായും തകര്‍ന്നത്. സംസ്ഥാനത്ത് വര്‍ഷങ്ങള്‍ക്കുശേഷമുണ്ടാകുന്ന ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഇത്. ടെലികോം മേഖലയില്‍ മാത്രം വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
മൊബൈല്‍, ലാന്ഡ്ഫോണ് ബന്ധങ്ങള്‍ പുന:സ്ഥാപിക്കുന്നതിന് കോടികള്‍ ഇനി ചിലവാക്കേണ്ടിവരും. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെ സ്വകാര്യ ടെലികോം ശൃംഖലകളും തകരാറിലായെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കശ്മീര്‍ റേഡിയോയുടെ പ്രക്ഷേപണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ശ്രീനഗറിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാറ്റലൈറ്റിന്റെ സഹായത്തോടെ മൊബൈല്‍ സേവനങ്ങള്‍ പുന:സ്ഥാപിക്കാന്‍ ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നായി വിദഗ്ധരെ ശ്രീനഗറിലേക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: