ന്യൂദല്‍ഹി: ടുജി കേസില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്കെതിരായ തെളിവുകള്‍ ഗൗരവമേറിയതെന്ന് സുപ്രീം കോടതി. കേസില്‍ നടപടികള്‍ നേരിടുന്ന റിലയന്‍സ് കമ്പനിയുടെ ഉദ്യോഗസ്ഥരുമായി രഞ്ജിത് സിന്‍ഹ കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം. ഇതുസംബന്ധിച്ച് സിന്‍ഹയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദ്ദീകരണം അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു.മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പ്രധാന നിരീക്ഷണം. ആരോപണ വിധേയനായ സിന്‍ഹയെ ടൂജി കേസ് അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ഭൂഷണിന്റെ ആവശ്യത്തിന്മേല് കോടതി സിബിഐ ഡയറക്ടര്‍ക്ക് നോട്ടീസ് അയച്ചു. റിലയന്‍സ് ഉദ്യോഗസ്ഥരുമായി ഒന്നരവര്‍ഷത്തിനിടെ 50 ലധികം തവണ കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കാന്‍ രഞ്ജിത്ത് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക ഡയറി പ്രശാന്ത് ഭൂഷണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: